സിപിഎം-സിപിഐ അഭിപ്രായ വ്യത്യാസങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്ന് കാനംസിപിഎം-സിപിഐ അഭിപ്രായ വ്യത്യാസങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്ന് കാനം
|തെറ്റുകൾ തിരുത്തി ഭരണം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ഇത് സഹായകരമാണെന്നും കാനം മസ്കത്തിൽ
സിപിഎമ്മും സിപിഐയും തമ്മിൽ വിവിധ വിഷയങ്ങളിൽ പുലർത്തുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ സർക്കാറിന്റെ പ്രതിച്ഛായയെയോ പ്രവർത്തനത്തെയോ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന്കാനം രാജേന്ദ്രൻ. രണ്ട്പാർട്ടിയായിരിക്കുന്നിടത്തോളം കാലം പലകാര്യങ്ങൾക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. തെറ്റുകൾ തിരുത്തി ഭരണം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ഇത് സഹായകരമാണെന്നും കാനം മസ്കത്തിൽ മാധ്യമപ്രവർത്തകരോട്പറഞ്ഞു.
യോജിക്കുന്ന വിഷയങ്ങളാണ്എൽഡിഎഫിന്റെ പ്രകടനപത്രികയിലുള്ളത്. ആ കാര്യങ്ങൾ നടപ്പാക്കാനാണ്ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുന്നത്. മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കുന്നത് സംബന്ധിച്ച്സിപിഎമ്മിനും സിപിഐക്കും വ്യത്യസ്ത അഭിപ്രായങ്ങളില്ല. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നാണ്പറഞ്ഞത്. കുടിയേറ്റവും കൈയേറ്റവും രണ്ടും രണ്ടായി കാണണം. 1977ന് മുമ്പ് കുടിയേറിയവർക്ക് പട്ടയം നൽകണമെന്നതിലും ഇരുപാർട്ടികളും അഭിപ്രായവ്യത്യാസങ്ങളിലെന്നും കാനം പ്രതികരിച്ചു.
മാണിഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക്സ്വാഗതം ചെയ്യുമോയെന്ന ചോദ്യത്തിന്ആരെങ്കിലും കൂടെയുണ്ടാകുമോയെന്നതടക്കം കാര്യങ്ങൾ നോക്കിയ ശേഷം അഭിപ്രായം പറയാമെന്നായിരുന്നു കാനത്തിന്റെ മറുപടി. ടി.പി സെൻകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ ഉചിതമായി തന്നെ കൈാര്യം ചെയ്യും. സർക്കാർ അധികാരമേറ്റപ്പോൾ അദ്ദേഹത്തെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ തീരുമാനം രാഷ്ട്രീയപരമായുള്ളതല്ല. ആഭ്യന്തര വകുപ്പിന്റെ ഭരണപരമായ തീരുമാനം മാത്രമാണത്. സുപ്രീകോടതി ആ ഉത്തരവ് റദ്ദാക്കിയതാണ്നിയമയുദ്ധങ്ങൾക്ക് വഴിവെച്ചത്. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥാനക്കയറ്റവുമൊക്കെയായി ബന്ധപ്പെട്ട തീരുമാനങ്ങൾ ട്രൈബ്യൂണലിലും ഹൈകോടതിയിലും ചോദ്യം ചെയ്യപ്പെടാറുണ്ട്. ഈ കേസിലും അങ്ങനെയാണ് ഉണ്ടായതെന്നും മൈത്രി മസ്‍കത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ കാനം പറഞ്ഞു.