< Back
Gulf
പൊതുമാപ്പ് കാലാവധി അവസാനിച്ചു; സൌദിയില്‍ വ്യാപക പരിശോധനപൊതുമാപ്പ് കാലാവധി അവസാനിച്ചു; സൌദിയില്‍ വ്യാപക പരിശോധന
Gulf

പൊതുമാപ്പ് കാലാവധി അവസാനിച്ചു; സൌദിയില്‍ വ്യാപക പരിശോധന

Jaisy
|
21 May 2018 6:40 PM IST

പരിശോധനയില്‍ മലയാളികളടക്കം നൂറ് കണക്കിന് പേര്‍ കുടുങ്ങി

പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് പിന്നാലെ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക റെയ്ഡ്. പരിശോധനയില്‍ മലയാളികളടക്കം നൂറ് കണക്കിന് പേര്‍ കുടുങ്ങി. നിയമലംഘകരെ സംരക്ഷിക്കുന്നവര്‍ക്കും നിയമലംഘകര്‍ക്കും സമാന ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിയമലംഘകരില്ലാ രാജ്യം' എന്ന തലക്കെട്ടിലാണ് പരിശോധന. ഇതിന്റെ ഭാഗമായാണ് സൗദി ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചതും. ഇതിന്നലെ അവസാനിച്ചു. മാര്‍ച്ച് 28ന് 90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പാണ് രണ്ട് തവണയായി നീട്ടി നല്‍കിയത്. ഇളവിന്റെ ആനുകൂല്യം മൂന്നര ലക്ഷത്തിലേറെ പേര്‍ ഉപയോഗപ്പെടുത്തി. ബുധനാഴ്ച രാത്രി മുതല്‍ കര്‍ശനമായ തൊഴില്‍, ഇഖാമ പരിശോധനയുണ്ട് രാജ്യത്ത്. നിയമലംഘകരെ ഞൊടിയിടയില്‍ പിടികൂടുന്നുണ്ട്. പിടിക്കപ്പെട്ടവര്‍ക്ക് തടവും പിഴയും ലഭിക്കും. സൌദിയിലേക്ക് മടങ്ങാനുമാകില്ല. നിയമലംഘകര്‍ക്ക് ഏതു തരത്തിലുള്ള സഹായം നല്‍കുന്നവരും പിടിയിലാകും. ഇവര്‍ക്കും തടവും പിഴയും നാടുകടത്തലുമുണ്ടാകും. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തുക. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കാളിത്തം വഹിക്കുന്നുണ്ട്. അനധികൃത താമസക്കാരെ കണ്ടത്തൊന്‍ രാജ്യത്തെ 13 മേഖലയിലും ഒരേ സമയത്താണ് പരിശോധന. രാത്രി ഏറെ വൈകിയും പരിശോധന തുടരുന്നുണ്ട്.

Related Tags :
Similar Posts