< Back
India
Mamata Banerjee

മമത ബാനര്‍ജി

India

രാമക്ഷേത്രം ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമെന്ന് മമത

Web Desk
|
23 Jan 2024 10:22 AM IST

മമതയുടെ നേതൃത്വത്തില്‍ നടത്തിയ മതസൗഹാര്‍ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍

കൊല്‍ക്കത്ത: അയോധ്യയിലെ രാമക്ഷേത്രം ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ നടത്തിയ മതസൗഹാര്‍ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

“അവർ മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കുകയും വിൽക്കുകയും ചെയ്യുന്നു. രാജ്യത്ത് വൻതോതിലുള്ള തൊഴിലില്ലായ്മയുടെ ഈ കാലത്ത്, പാവപ്പെട്ടവരുടെ രക്തം കൊണ്ട് നിര്‍മാണങ്ങളില്‍ മുഴുകുന്നു. നിങ്ങൾ ബി.ജെ.പിയെ പിന്തുണച്ചാൽ അല്ലാഹു നിങ്ങളോട് പൊറുക്കില്ല'' മമത പറഞ്ഞു. എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്കൊപ്പം കാളിഘട്ട് ക്ഷേത്രത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം ദക്ഷിണ കൊൽക്കത്തയിലെ ഹസ്ര ക്രോസിംഗിൽ നിന്നാണ് മമത മാര്‍ച്ച് ആരംഭിച്ചത്. ഒരു ഗുരുദ്വാരയും മുസ്‍ലിം പള്ളിയും ക്രിസ്ത്യന്‍ ദേവാലയവും മമത സന്ദര്‍ശിച്ചു.

ബി.ജെ.പി സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും മമത ആരോപിച്ചു. ''അവർ (ബിജെപി) ശ്രീരാമനെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ സീതാദേവിയുടെ കാര്യമോ? വനവാസകാലത്ത് ശ്രീരാമനൊപ്പം സീതയും ഉണ്ടായിരുന്നു,” ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

Similar Posts