< Back
India
Champai Soren meets HM Amit Shah
India

ചംപയ് സോറൻ ബി.ജെ.പിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
27 Aug 2024 7:35 AM IST

വെള്ളിയാഴ്ച റാഞ്ചിയിൽ വെച്ച് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കും

റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ബി.ജെ.പിയിലേക്ക്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച റാഞ്ചിയിൽ വെച്ച് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കും.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ചംപയ് സോറന്‍ ബി.ജെ.പിയില്‍ ചേരുമെന്ന കാര്യം ഔദ്യോഗിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സോറനെ പാർട്ടിയിലേക്ക് ഔദ്യോഗികമായി ഹിമന്ത ബിശ്വ ശർമ്മ ക്ഷണിച്ചിരുന്നു. നിലവിൽ ചംപയ് സോറന്‍ ഹേമന്ത് സോറൻ സർക്കാരിൽ മന്ത്രിയാണ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചത്. ഇതിനെ തുടര്‍ന്ന് ചംപയ് സോറൻ ഫെബ്രുവരി രണ്ടിന് ജാർഖണ്ഡിന്‍റെ 12-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ ജെ.എം.എം നേതൃത്വത്തോടുള്ള അതൃപ്തി ചമ്പൈ സോറൻ പ്രകടിപ്പിച്ചിരുന്നു. ഇ.ഡി അറസ്റ്റ് ചെയ്ത് ഹേമന്ത് സോറൻ ജയിലിൽ കഴിയുമ്പോൾ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ചമ്പായിക്ക് ഹേമന്ത് സോറൻ ജയിൽ മോചിതനായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്.

ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായപ്പോള്‍ തന്‍റെ മുന്നിലുള്ള മൂന്ന് വഴികളെക്കുറിച്ച് അദ്ദേഹം എക്സില്‍ കുറിച്ചിരുന്നു. ‘രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാർട്ടി രൂപീകരിക്കുക രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുക. ഇത് മൂന്നാമത്തെ വഴി. ഈ സാധ്യതകള്‍ തുറന്നു കിടക്കുകയാണ്’’– എന്നായിരുന്നു പോസ്റ്റ്. ഇപ്പോള്‍ ചംപയ് സോറൻ മൂന്നാമത്തെ വഴി സ്വീകരിച്ചിരിക്കുന്നു. ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

Related Tags :
Similar Posts