രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവുംഇന്ഡ്യ സഖ്യം ഗസിയാബാദ് മുതൽ ഗാസിപൂർ വരെ ബി.ജെ.പിയെ തുടച്ചുനീക്കും: അഖിലേഷ് യാദവ്
|ബി.ജെ.പിയുടെ എല്ലാ വാഗ്ദാനങ്ങളും വ്യാജമായതിനാൽ കർഷകർ അസ്വസ്ഥരാണ്
ലഖ്നൗ: ഇന്‍ഡ്യ സഖ്യം ഗസിയാബാദ് മുതല്‍ ഗാസിപൂര്‍ വരെ ബി.ജെ.പിയെ തുടച്ചുനീക്കുമെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയുടെ എല്ലാ വാഗ്ദാനങ്ങളും തെറ്റിപ്പോയെന്നും പടിഞ്ഞാറ് നിന്നുള്ള കാറ്റ് തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ മാറ്റുമെന്നും രാഹുല്‍ ഗാന്ധിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അഖിലേഷ് പറഞ്ഞു.
"ഇന്ന്, ഞങ്ങൾ ഗസിയാബാദിലാണ്, ഇത്തവണ ഇന്‍ഡ്യ സഖ്യം ഗസിയാബാദ് മുതൽ ഗാസിപൂർ വരെ ബി.ജെ.പിയെ തുടച്ചുനീക്കും. ഇന്ന്, ബി.ജെ.പിയുടെ എല്ലാ വാഗ്ദാനങ്ങളും വ്യാജമായതിനാൽ കർഷകർ അസ്വസ്ഥരാണ്," യാദവ് പറഞ്ഞു.ഉത്തർപ്രദേശിൻ്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഗസിയാബാദിൽ ഏപ്രിൽ 26നും കിഴക്കൻ യുപിയിലെ ഗാസിപൂരിൽ ജൂൺ ഒന്നിനുമാണ് വോട്ടെടുപ്പ്. പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ പരാജയപ്പെടുത്തുമെന്നും അഖിലേഷ് തറപ്പിച്ചു പറഞ്ഞു. "ഇന്‍ഡ്യ സഖ്യമാണ് തെരഞ്ഞെടുപ്പിലെ പുതിയ പ്രതീക്ഷ. തൻ്റെ പ്രകടന പത്രികയിൽ ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട് എന്ന് രാഹുൽ ജി പറഞ്ഞതുപോലെ. എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേകിച്ച് ഇന്‍ഡ്യ മുന്നണിയിലെ കക്ഷികള്‍ പറയുന്നതുപോലെ വിളകള്‍ക്ക് മിനിമം താങ്ങുവില നൽകുമെന്ന് പറയുന്നു. ഇന്ത്യൻ സർക്കാർ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്ന ദിവസം, ദാരിദ്ര്യം ഇല്ലാതാകും'' യാദവ് പറഞ്ഞു.
ബി.ജെ.പി അഴിമതിക്കാരുടെ കലവറയായി മാറി. ഇലക്‌ടറൽ ബോണ്ട് അവരെ തുറന്നുകാട്ടി.അവർ അഴിമതിക്കാരെ (അവരുടെ പാർട്ടിയിൽ) എടുക്കുക മാത്രമല്ല, അവർ സമ്പാദിച്ച പണം സൂക്ഷിക്കുകയും ചെയ്യുന്നു."യാദവ് ആരോപിച്ചു. ഭരണകക്ഷിയും അതിൻ്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആർഎസ്എസും ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. "ഞാൻ സീറ്റുകൾ പ്രവചിക്കുന്നില്ല, ഏകദേശം 15-20 ദിവസം മുമ്പ്, ബിജെപി 180 സീറ്റുകൾ നേടുമെന്ന് ഞാൻ കരുതിയിരുന്നു, എന്നാൽ ഇപ്പോൾ അവർക്ക് 150 ലഭിക്കുമെന്ന് ഞാൻ കരുതുന്നു.ഞങ്ങൾ മെച്ചപ്പെടുന്നതായി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ ഞങ്ങൾക്ക് വളരെ ശക്തമായ ഒരു സഖ്യമുണ്ട്, ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും...രാഹുല്‍ വ്യക്തമാക്കി.