< Back
Kerala
എ.കെ.ജി സെന്റൻ ആക്രമണം; അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്
Kerala

എ.കെ.ജി സെന്റൻ ആക്രമണം; അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്

Web Desk
|
23 July 2022 7:55 PM IST

ഇതുമായി ബന്ധപ്പെട്ട് ഡിജിപി ഉത്തരവിറക്കി

തിരുവനന്തപുരം: എ.കെ.ജി സെന്റൻ ആക്രമണം ക്രൈംബ്രാഞ്ചിന് നൽകിക്കൊണ്ട് ഡിജിപിയുടെ ഉത്തരവ്. ഇതുവരെ തിരുവനന്തപുരത്തെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസിൽ ഇതുവരെ 1300 റോളം ഡിയോ ബൈക്കുകളും നാന്നൂറോളം കോൾ റെക്കോഡുകളുമാണ് പൊലീസ് പരിശോധിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ഇതുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും അവലോകനയോഗവും വിളിക്കുന്നുണ്ട്.

അതേസമയം ഇരുപത്തിമൂന്നാം ദിനവും യാതൊരു തുമ്പുമില്ലാതെ വഴിമുട്ടിനിൽക്കുന്ന എകെജി സെൻറർ ആക്രമണക്കേസിൽ നിർണായകമായ മൊഴി അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് സ്‌ഫോടക വസ്തു എറിഞ്ഞ ആളെ കണ്ടെന്നാണ് ചെങ്കൽചൂള സ്വദേശിയുടെ മൊഴി. കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആളാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. എന്നാൽ ആദ്യം ചോദ്യം ചെയ്തപ്പോൾ ആരെയും കണ്ടില്ലെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞിരുന്നത്.

ജോലി ചെയ്യുന്ന തട്ടുകടയിലേക്ക് വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് ഡിയോ സ്‌കൂട്ടറിൽ ഒരാൾ എ കെജി സെൻറർ ഭാഗത്തേക്ക് പോയതും തിരികെ അതിവേഗത്തിൽ മടങ്ങുന്നതും കണ്ടത്. എന്നാൽ വീട്ടുകാർ പറഞ്ഞതുകൊണ്ടാണ് ആദ്യ ചോദ്യം ചെയ്യലിൽ ഇക്കാര്യം പറയാത്തതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. മൊഴി വിശ്വസ്യയോഗ്യമെന്നാണ് പൊലീസ് വിശദീകരണം.

Similar Posts