< Back
Kerala
Aluva police,Aluva rape case; suspect jumped into the river and was caught by the police ,ആലുവ പീഡനക്കേസ്,ആലുവയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ക്രിസ്റ്റില്‍ രാജിനെ പിടികൂടുന്ന ദൃശ്യം,ആലുവയിലെ പീഡനക്കേസിലെ പ്രതിയെ പിടികൂടി.
Kerala

പൊലീസിനെ കണ്ട് പുഴയില്‍ ചാടി, ആലുവ പീഡനക്കേസ് പ്രതിയെ പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ; ദൃശ്യങ്ങൾ പുറത്ത്

Web Desk
|
7 Sept 2023 5:12 PM IST

ആലുവയിലെ ബാറിന് സമീപത്ത് പ്രതി ക്രിസ്റ്റില്‍ രാജ് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു

ആലുവ: ആലുവയിൽ ഉറങ്ങിക്കിടന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടു പീഡിപ്പിച്ച പ്രതി ക്രിസ്റ്റിൽ രാജിനെ പിടികൂടിയത് പുഴയില്‍ നിന്ന്. പൊലീസിനെ കണ്ട് പുഴയിലേക്ക് ചാടുകയായിരുന്നു പ്രതി. ആലുവയിലെ ഒരു ബാറിന് സമീപത്തെ പുഴയിലാണ് പ്രതിയായ ക്രിസ്റ്റിൽ രാജ് ചാടിയത്. പിന്തുടർന്നെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

പീഡനവിവരം പുറത്ത് വന്നതിന് പിന്നാലെ ആലുവ ഈസ്റ്റ് പൊലീസ് വലിയ രീതിയിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ആലുവയിലെ ഒരു ബാറിന് സമീപം പ്രതി ക്രിസ്റ്റിൽ രാജ് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം അവിടെയെത്തുകയായിരുന്നു. പൊലീസിനെ കണ്ടപ്പോൾ ഇയാൾ കുളത്തിലേക്ക് ചാടുകയായിരുന്നു. പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റില്‍ രാജ് സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. 2017 ൽ പാറശ്ശാലയിൽ മാനസികാസ്വാസ്ഥ്യമുള്ള 55 കാരിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു.

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു.രാത്രി പന്ത്രണ്ടരയോടെയാണ് ക്രൂരമായ സംഭവം നടന്നത്. കുഞ്ഞുമായി പ്രതി നടന്നു പോകുന്നത് കണ്ട അയൽവാസി നടത്തിയ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. വീടിന് സമീപത്തെ പാടശേഖരത്തിൽ ചോരയൊലിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്.

നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കളുടെ അടുത്ത് നിന്നും പ്രതി എങ്ങനെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന കാര്യത്തിൽ വ്യക്തതതയില്ല. പത്ത് വർഷം മുൻപാണ് കുട്ടിയുടെ കുടുംബം ജോലിക്കായി കേരളത്തിലെത്തുന്നത്.

അതേസമയം, മോഷണക്കേസുകളിൽ പ്രതിയായ സതീഷിനെപൊലീസുകാർ പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചെറുപ്പംമുതലെ കുറ്റവാളിയാണെന്നും നാട്ടുകാർ മീഡിയവണിനോട് പറഞ്ഞു.


Similar Posts