< Back
Kerala
Kerala
'ശബരിമലയിലെ ജീവനക്കാരുടെ പണമിടപാടുകൾ സംശയകരം': അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്
|12 Feb 2026 1:05 PM IST
ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് റിപ്പോർട്ട്
കൊച്ചി: ശബരിമലയിലെ ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് റിപ്പോർട്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നു. രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപയും, മറ്റ് മൂന്ന് പേർ 25,000 രൂപയിലധികവും അയച്ചു. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല.
സ്ഥിരം-താൽക്കാലിക ജീവനക്കാർ സംശയനിഴലിലാണ്. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാൻ നിർദേശം. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കണം. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി