< Back
Kerala
കാക്കനാട്  ഫ്ലാറ്റ് കൊലപാതക കേസ്; അർഷാദിനെ തെളിവെടുപ്പിനായി കാസർകോട്ടേക്ക് കൊണ്ടുപോയി
Kerala

കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസ്; അർഷാദിനെ തെളിവെടുപ്പിനായി കാസർകോട്ടേക്ക് കൊണ്ടുപോയി

Web Desk
|
23 Aug 2022 7:05 AM IST

പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും മൃതദേഹം മാറ്റാൻ പ്രതിക്ക് മറ്റാരുടെയോ സഹായം ഉണ്ടായിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്.

കൊച്ചി: കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസിൽ തെളിവെടുപ്പിനായി പ്രതി അർഷാദിനെ കാസർഗോഡേക്ക് കൊണ്ടുപോയി. കൊലപാതകം നടത്തിയ ശേഷം മഞ്ചേശ്വരം വഴി പ്രതി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ ആണ് പിടിയിലായത്. ഇവിടെ എത്തിച്ചു തെളിവെടുപ്പ് നടത്തും. സാമ്പത്തിക തർക്കത്തെ തുടർന്ന് പ്രതിയെ കൊലപ്പെടുത്തി എന്നാണ് അർഷാദിന്റെ മൊഴി.

കൊലപാതകം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും മൃതദേഹം മാറ്റാൻ പ്രതിക്ക് മറ്റാരുടെയോ സഹായം ഉണ്ടായിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. ലഹരി ഇടപാടിലെ കണ്ണികളെക്കുറിച്ചും വിപുലമായ അന്വേഷണമാണ് നടക്കുന്നത്.

കുറച്ചുനാളായി ലഹരിക്കടിമയായ അർഷാദ് കൊല്ലപ്പെട്ട സജീവന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പണം നൽകാനുണ്ടായിരുന്നു. ഇത് തിരികെ കിട്ടണമെന്ന് സജീവ് വാശിപിടിച്ചതോടെയാണ് ക്രൂരമായി മർദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തികൊല്ലുകയും ചെയ്തത്. കൃത്യത്തിന് ശേഷം മൃതദേഹം റൂമിനകത്തെ പൈപ്പ് ഡെക്ടിനകത്തേക്ക് തളളിവെച്ചു. സംഭവം പുറത്തറിയും മുൻപേ സംസ്ഥാനം വിടാനായിരുന്നു പദ്ധതി. കസ്റ്റഡി കാലാവധി തീരും മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനുളള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ ഫ്‌ലാറ്റിലെത്തി പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.

Similar Posts