< Back
Kerala
വിഎസിന്റെ സ്നേഹവും രൂക്ഷമായ ആക്രമണവും ഒരുപോലെ അനുഭവിച്ചയാളാണ് ഞാൻ - കെ.ഇ.എൻ  കുഞ്ഞഹമ്മദ്
Kerala

'വിഎസിന്റെ സ്നേഹവും രൂക്ഷമായ ആക്രമണവും ഒരുപോലെ അനുഭവിച്ചയാളാണ് ഞാൻ' - കെ.ഇ.എൻ കുഞ്ഞഹമ്മദ്

Web Desk
|
27 July 2025 9:51 AM IST

സാംസ്‌കാരിക പ്രവർത്തകനും ഇടത് ചിന്തകനുമായ കെഇഎൻ കുഞ്ഞഹമ്മദ് വിഎസ് ഓർമകൾ പങ്കുവെക്കുന്നു

കോഴിക്കോട്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് കലാസാഹിത്യ സാംസ്‌കാരിക മേഖല വ്യത്യാസങ്ങളില്ലാതെ പലരും വിഎസുമായുള്ള തങ്ങളുടെ ഓർമകൾ പങ്കുവെക്കുന്നു. ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് തന്റെ വിഎസ് ഓർമ പങ്കുവെക്കുകയാണ്. വിഎസിന്റെ സ്നേഹവും രൂക്ഷമായ ആക്രമണവും ഒരേപോലെ ലഭിച്ച ഒരാളാണ് താൻ എന്ന് കെ.ഇ.എൻ പറയുന്നു. 'ഇടപെടൽ' എന്ന വാരാദ്യമാധ്യമത്തിൽ എഴുതുന്ന കോളത്തിലാണ് അദേഹം ഇത് പറയുന്നത്.

വി.എസ് പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് അധ്യാപകനായിരുന്ന കെ.ഇ.എനിനെ എകെജി സെന്ററിൽ ഒരു ഉത്തരവാദിത്വം ഏൽപ്പിക്കാൻ വി.എസ് നേരിട്ട് വിളിച്ചതാണ് അദ്ദേഹം പങ്കുവെക്കുന്ന സ്നേഹത്തിന്റെ ഓർമ. അതേസമയം, ‘രാഷ്ട്രീയത്തിൽ ആൾദൈവങ്ങൾ ഉണ്ടാവും വിധം’ എന്ന കെ.ഇ.എനിന്റെ പ്രബന്ധം വിഎസിനെ ചൊടിപ്പിച്ചതും അദ്ദേഹം അതിന്റെ പേരിൽ 'കുരങ്ങൻ' പ്രയോഗം നടത്തിയതും അതിന്റെ മറുപടിയായി ‘വൈസ്രോയിമാർക്ക് വേണ്ടത് കുരങ്ങുസൂപ്പോ’ എന്ന പുസ്തകം വന്ന വഴിയും അദ്ദേഹം വിശദീകരിക്കുന്നു.

കെ.ഇ.എൻ എഴുതുന്നു:

'വി.എസിന്റെ സ്നേഹം ഏറ്റവും കൂടുതൽ അനുഭവിക്കാൻ ഇടംകിട്ടിയ സാംസ്കാരിക പ്രവർത്തകരിൽ ഒരാളാണ് ഞാൻ എന്ന ആഹ്ലാദംകൂടി ഈയൊരു അനുസ്മരണ വേളയിൽ അടയാളപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത്, കോളജ് അധ്യാപകജോലി ഒഴിവാക്കി തിരുവനന്തപുരത്ത് അതിനേക്കാളും ‘മികച്ചൊരു’ ഉത്തരവാദിത്തമുള്ള പദവിയിൽ പ്രവേശിക്കാൻ സ്നേഹപൂർവം ആവശ്യപ്പെട്ടിരുന്നു. എ.കെ.ജി സെന്ററിൽ ഉടൻ എത്തണം എന്ന വി.എസിന്റെ ‘ലൈറ്റ്നിങ് കാൾ’ ആഹ്ലാദപരിഭ്രമങ്ങളാണ് അന്നുണ്ടാക്കിയത്. സ്നേഹത്തോടെ ആ ഉത്തരവാദിത്തമേറ്റെടുക്കാനുള്ള വ്യക്തിപരമായ പ്രയാസം അന്നു ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും; വീട്ടിൽ പോയി ഒന്നുകൂടി ആലോചിച്ചിട്ട് പറഞ്ഞാൽ മതിയെന്ന് വി.എസ് പിന്നെയും പറഞ്ഞു. ഇക്കാര്യം അധികമാർക്കുമറിയില്ല. മുമ്പേതോ ഒരഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞതായാണ് ഓർക്കുന്നത്.

എന്നാൽ, വി.എസിന്റെ ‘രൂക്ഷമായ ആക്രമണവും അനുഭവിക്കേണ്ടിവന്നിട്ടുള്ളവരിൽ ഒരാളാണ് ഞാനെന്നത് സർവർക്കുമറിയാം. കാരണം, അതിനുകിട്ടിയ മാധ്യമശ്രദ്ധ അസാധാരണമായിരുന്നു. സർവ ഫാഷിസ്റ്റുകളും, എന്നെപ്പോലെ ഒരധികാരവുമില്ലാത്ത പാവം സാംസ്കാരികപ്രവർത്തകനെ ആക്രമിക്കാനുള്ള നല്ലൊരവസരമാക്കി അരങ്ങുകൊഴുപ്പിച്ചു. അതുകൊണ്ടുതന്നെ അവർക്കെല്ലാവർക്കുംവേണ്ടി ‘വൈസ്രോയിമാർക്ക് വേണ്ടത് കുരങ്ങുസൂപ്പോ’ എന്നപേരിൽ ഒരു പുസ്തകം വഴിയാണ് അതിനോടുള്ള എന്റെ സർഗാത്മക സമര നിലപാടുകൾ ഞാൻ വ്യക്തമാക്കിയത്. ‘രാഷ്ട്രീയത്തിൽ ആൾദൈവങ്ങൾ ഉണ്ടാവും വിധം’ എന്ന എന്റെ പ്രബന്ധമാണ് വി.എസിന് അന്ന് പ്രകോപനമായത്. ആ പ്രകോപനം സൃഷ്ടിച്ച വികാരവേലിയേറ്റത്തിലാവണം വി.എസും ഞാനുമടങ്ങുന്നവർ ഭൗതികവാദികൾ ‘ഒരേകദേശ മട്ടിൽ’ ആദിപിതാവായി കരുതുന്ന ‘കുരങ്ങൻ’ എനിക്കുമാത്രമായി അദ്ദേഹം പതിച്ചുനൽകിയത്! എന്നാൽ, അതിനോടുള്ള എന്റെ സർഗാത്മക പ്രതികരണം ഒരു പുസ്തകരൂപത്തിൽ വന്നതോടുകൂടിയാവണം, ഒരുറപ്പുമില്ല, അദ്ദേഹം അതുവിട്ടു. ഞാനും അതുവിട്ടു. പക്ഷേ അപൂർവം ചിലരിപ്പോഴും ആ പൂർവപിതാവിനോടുള്ള ആദരംകൊണ്ടാവണം അതിന്റെ വാൽ വിട്ടിട്ടില്ല.

ഇത്രയും പറയുന്നത്, പരസ്പരമുള്ള വിമർശനങ്ങൾ ആദരവിനെ അവസാനിപ്പിക്കുകയല്ല, അതിന് വീര്യം പകരുകയാണെന്ന് ഒരു പ്രതിബദ്ധതയും കൂടാതെ വെറുതെ കാ, കൂ എന്ന് പറഞ്ഞ് കാലം കഴിക്കുന്നവരെ ഓർമിപ്പിക്കാനാണ്. അന്വേഷണങ്ങളും അനുസ്മരണങ്ങളും വേർതിരിയുന്ന അതിർത്തി കൃത്യം ഓർമിക്കാനായാൽ വൻമരങ്ങൾക്കൊപ്പം പുൽക്കൊടികൾക്കും ഇടംനൽകുംവിധം ജീവിതം വിസ്തൃതമാണെന്ന് തിരിച്ചറിയാനുള്ള ധീരമായ വിനയം നമുക്കുണ്ടാകും. സർവ മേൽക്കോയ്മകൾക്കുമുമ്പിലും നയിക്കുന്നവരാരും വന്മരമാവണം, നിസ്സഹായർക്കുമുമ്പിൽ അവരൊരു പുൽക്കൊടിയും. ഒന്നാമത്തേതാകാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാമത്തേതായി അവർക്ക് ഉയരാൻ കഴിഞ്ഞാൽ ആകാശത്തുനിന്നും മഴവില്ലുകൾ അവരെനോക്കി മന്ദഹസിക്കും.' (വാരാദ്യമാധ്യമം)

Similar Posts