< Back
Kerala
പകല്‍ കൊല നടത്തി, രാത്രി കുഴിച്ചിട്ടു; എടവനക്കാട് രമ്യ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കൊല്ലപ്പെട്ട രമ്യയും, പ്രതി സജീവനും

Kerala

'പകല്‍ കൊല നടത്തി, രാത്രി കുഴിച്ചിട്ടു; എടവനക്കാട് രമ്യ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

Web Desk
|
12 Jan 2023 9:42 PM IST

2021ൽ രമ്യയെ കാണാതായത് മുതൽ ഭർത്താവ് സജീവൻ നിരീക്ഷണത്തിലായിരുന്നു. പ്രതിയിലേക്കെത്തിയത് ശാസ്ത്രീയ തെളിവുകളിലൂടെ

എറണാകുളം: എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പകൽ കൊലപാതകം നടത്തി മൃതദേഹം രാത്രി കുഴിച്ചിടുകയായിരുന്നുവെന്ന് പ്രതി സജീവൻ പൊലീസിനോട് സമ്മതിച്ചു. ഓഗസ്റ്റ് 16 നാണ് രമ്യയെ കൊലപെടുത്തിയത്. അന്ന് രാത്രി മൃതദേഹം കുഴിച്ചിട്ടു. ആറ് മാസം കഴിഞ്ഞാണ് പരാതി നൽകിയത്. ശാസ്ത്രീയ തെളിവുകളാണ് സജീവനെ കുടുക്കിയത്. എന്നാൽ 2021ൽ രമ്യയെ കാണാതായത് മുതൽ ഭർത്താവ് സജീവൻ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം പത്ത് തവണ ചോദ്യം ചെയ്തു. മൊഴികളിലെ വൈരുധ്യം പൊലീസിന്റെ സംശയം ബലപ്പെടുത്തി. പ്രതിയുടെ യാത്രകളും ടെലിഫോൺ ടവറും കേസന്വേഷണത്തിൽ സഹായകമായി.

ഒന്നര വർഷം മുമ്പാണ് രമ്യയെ കാണാതായത്. ഇതുസംബന്ധിച്ച് ഭർത്താവ് സജീവൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ ഭർത്താവിലേക്ക് തന്നെ എത്തുകയായിരുന്നു. സജീവൻ ഭാര്യ രമ്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടുവെന്ന് പൊലീസിനേട് സമ്മതിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. തന്നിലേക്ക് സംശയം നീളാതിരിക്കാൻ വൻ കളികളാണ് സജീവൻ നടത്തിയത്. ഒന്നര വർഷം മുമ്പാണ് രമ്യ (32)യെ കാണാതായത്. രമ്യ എവിടെയെന്ന് ആളുകളും കുടുംബക്കാരും ചോദിച്ചുതുടങ്ങിയതോടെ ഭാര്യ വിദേശത്തേയ്ക്ക് ജോലിക്ക് പോയെന്നാണ് സജീവൻ പറഞ്ഞിരുന്നത്.

എന്നാൽ ഇത് വിശ്വസിക്കാൻ സാധിക്കാതെ വന്ന യുവതിയുടെ കുടുംബം 2021 ഓഗസ്ത് 17 മുതൽ രമ്യയെ കാണാനില്ലെന്നുകാട്ടി പൊലീസിൽ പരാതി നൽകി. തന്നെയാരും സംശയിക്കാതിരിക്കാൻ സജീവനും ഭാര്യയുടെ തിരോധാനത്തിൽ പരാതി നൽകി. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പത്രപ്പരസ്യവും നൽകിയിരുന്നു.

ഇത്തരത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പരാതി നാടകം കളിച്ചെങ്കിലും തുടർ നടപടികൾ എന്തായി എന്നതടക്കമുള്ള വിവരങ്ങളൊന്നും അറിയാനും അന്വേഷിക്കാനും ഇയാൾ താൽപര്യം കാട്ടിയിരുന്നില്ല. അങ്ങനെ ഒടുവിൽ അന്വേഷണം സജീവനിലേക്ക് തന്നെയെത്തുകയായിരുന്നു.

നരബലി കേസിനെ തുടർന്ന് കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുകയും അന്വേഷണം ഊർജിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യയുടെ തിരോധാനത്തിൽ നടന്ന അന്വേഷണത്തിനിടെ സജീവന്റെ മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്നര വർഷം മുമ്പ് നടന്ന ദൃശ്യം മോഡൽ കൊലപാതകം പുറത്തറിഞ്ഞത്.

രമ്യയും ഭർത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. നാട്ടുകാരും അയൽക്കാരുമെല്ലാം രമ്യയെപ്പറ്റി അന്വേഷിക്കുമ്പോൾ ജോലിയിലാണെന്നും പുറത്താണെന്നുമൊക്കെയാണ് സജീവൻ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് രാവിലെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കാര്യം ഇയാൾ സമ്മതിക്കുന്നത്. ഈ സ്ഥലത്ത് നടത്തിയ പൊലീസ് പരിശോധനയിൽ കാർപോർച്ചിന്റെ സമീപത്ത് കുഴിച്ചിട്ട മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അസ്ഥിക്കഷണങ്ങൾ വിശദമായ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു.

Similar Posts