< Back
Kerala
നോട്ടീസുമായി വന്നാൽ മുട്ട് വിറക്കുമെന്നാണോ കരുതിയത് ?: കിഫ്‌ബിക്കെതിരായ ഇഡി നോട്ടീസിൽ പ്രതികരണവുമായി മുഖ്യമന്ത്രി
Kerala

'നോട്ടീസുമായി വന്നാൽ മുട്ട് വിറക്കുമെന്നാണോ കരുതിയത്' ?: കിഫ്‌ബിക്കെതിരായ ഇഡി നോട്ടീസിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Web Desk
|
8 Dec 2025 7:43 PM IST

നോട്ടീസ് അയച്ചവർ അതിൻ്റേതായ മന:സംപ്തൃപ്തിയിൽ നിൽക്കുക എന്നേ ഉള്ളൂവെന്നും പിണറായിവിജയൻ

കണ്ണൂർ: കിഫ്‌ബിക്കെതിരായ ഇഡി നോട്ടീസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്‌ബിക്കെതിരെ നോട്ടീസുമായി വന്നാൽ മുട്ട് വിറക്കുമെന്നാണോ കരുതിയതെന്നും ചോദ്യം. നേരത്തെമുതൽ തന്നെ പശ്ചാത്തല സൗകര്യ വികസനത്തിനാണ് ഈ പണം ചെലവഴിക്കുക എന്ന് പറഞ്ഞിട്ടുണ്ട്.

അത്തരം പദ്ധതികൾക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്, ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നോട്ടീസ് അയച്ചവർ അതിന്റെതായ മന:സംപ്തൃപ്തിയിൽ നിൽക്കുക എന്നേ ഉള്ളൂവെന്നും മുഖ്യമന്ത്രി. ഇഡി നോട്ടീസ് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ നാടിൻ്റെ വികസനത്തെ തകർക്കാമെന്ന് കരുതരുത്.

നാടിൻ്റെ വികസനത്തിന് തടയിടാമെന്ന് കരുതേണ്ടെന്നും കണ്ണൂരിൽ എൽ‍ഡിഎഫ് പൊതുയോ​ഗത്തിൽ സംസാരിക്കെ മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് കേസിലാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത്. ഇതിൽ വിശദീകരണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. 2672.6 കോടിരൂപയാണ് കിഫ്ബി മസാലബോണ്ട് വഴി സമാഹരിച്ചത്. ഇത് ഉപയോഗിച്ച് സ്ഥലം വാങ്ങിയത് ഫെമ ചട്ടലംഘനമാണ് എന്നാണ് ഇഡി വിശദീകരണം. കിഫ്ബിയുടെ പേരിലാണ് ഭൂമി വാങ്ങിയിരുന്നത്. കഴിഞ്ഞ മാസം 12 നാണ് ഇഡി മുഖ്യമന്ത്രി അടക്കം നാല് പേർക്ക് നോട്ടീസ് അയച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻധനകാര്യമന്ത്രി തോമസ് ഐസക്, കിഫ്ബി, കെ.എം എബ്രഹാം എന്നിവർക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ല. അഭിഭാഷകൻ മുഖേന വിശദീകരണം നൽകിയാൽ മതിയെന്നും ഇഡി വ്യക്തമാക്കി.

Similar Posts