< Back
Kerala
മകളുടെ മുന്നിലിട്ട് അച്ഛന് മർദനം; കാട്ടാക്കട ഡിപ്പോയിലെ നാല് ജീവനക്കാർക്ക് സസ്പെൻഷൻ
Kerala

മകളുടെ മുന്നിലിട്ട് അച്ഛന് മർദനം; കാട്ടാക്കട ഡിപ്പോയിലെ നാല് ജീവനക്കാർക്ക് സസ്പെൻഷൻ

Web Desk
|
20 Sept 2022 7:00 PM IST

കാട്ടാക്കട സ്വദേശി പ്രേമനാണ് ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്

തിരുവനന്തപുരം: മകളുടെ മുന്നിൽവെച്ച് അച്ഛനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദിച്ച സംഭവത്തിൽ കാട്ടാക്കട ഡിപ്പോയിലെ നാല് ജീവനക്കാർക്ക് സസ്‌പെൻഷൻ. ഡിപ്പോ സ്‌റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്,ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ്, കണ്ടക്ടർ എൻ. അനിൽ കുമാർ, അസിസ്റ്റന്റ് സി.പി മിലൻ എന്നിവർക്കാണ് സസ്‌പെൻഷൻ. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കാനാണ് കെഎസ്ആർടിസി സിഎംഡിക്ക് നല്‍കിയിയ നിർദേശം.

കാട്ടാക്കട സ്വദേശി പ്രേമനാണ് ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്. മകളുടെയും മകളുടെ സുഹൃത്തിന്റെയും മുമ്പിൽ വെച്ചായിരുന്നു ജീവനക്കാരുടെ അതിക്രമം. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയുടെ കൺസഷന് കോഴ്‌സ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജീവനക്കാർ പറയുകയായിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും കൺസഷൻ അനുവദിക്കണമെന്നും പ്രേമൻ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്നാണ് ജീവനക്കാർ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മർദിച്ചത്.

Similar Posts