< Back
Kerala

Kerala
തിരുവനന്തപുരം പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസിൽ അമ്മക്കും മകനും ജീവപര്യന്തം
|21 Feb 2026 1:09 PM IST
2016 ഡിസംബര്‍ ഒമ്പതിനായിരുന്നു കൊലപാതകം
തിരുവനന്തപുരം: പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസിൽ അമ്മക്കും മകനും ജീവപര്യന്തം. ചന്തക്കുന്നിലെ റാഹില ബീവി, മകൻ സാഗർ എന്നിവർക്കാണ് നെടുമങ്ങാട് കോടതി ജീവപര്യന്ത്യം ശിക്ഷ വിധിച്ചത്.
പഴവിള സ്വദേശിനി സിന്ധുവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. 2016 ഡിസംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പാങ്ങോട് അപ്പൂപ്പന്‍പാറ സ്വദേശിയായ സിന്ധുവിനെ ഇവരുടെ ഭര്‍ത്താവ് സാജന്‍, പാങ്ങോട് ചന്തക്കുന്നിലെ വീട്ടില്‍ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നില്‍ വച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
സാജനും മാതാവ് റാഹിലാ ബീവിയും ചേര്‍ന്നാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.