< Back
India
നിതീഷ് കുമാറിന്‍റെ ജനപ്രീതി കുറഞ്ഞു; ബീഹാറിൽ ഭരണവിരുദ്ധവികാരമെന്ന് അഭിപ്രായ സർവേ
India

നിതീഷ് കുമാറിന്‍റെ ജനപ്രീതി കുറഞ്ഞു; ബീഹാറിൽ ഭരണവിരുദ്ധവികാരമെന്ന് അഭിപ്രായ സർവേ

|
26 Sept 2020 11:26 AM IST

സീറ്റുകളുടെ എണ്ണമനുസരിച്ച് നിലവിലെ എന്‍.ഡി.എ ഭരണം തുടരുമെന്ന് അഭിപ്രായ സർവ്വേ

ബീഹാറിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതായി അഭിപ്രായ സർവ്വേ. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജനപ്രീതി കുറഞ്ഞതായും സർവ്വേ. എന്നാൽ സീറ്റുകളുടെ എണ്ണമനുസരിച്ച് നിലവിലെ എന്‍.ഡി.എ ഭരണം തുടരുമെന്ന് അഭിപ്രായ സർവ്വേ.

അയാൻസ്- സീ-വോട്ടറിന്‍റെ അഭിപ്രായ സർവ്വേയിലാണ് പുതിയ വിവരങ്ങൾ‌. ഇതനുസരിച്ച് എൻ.ഡിഎ സഖ്യം 141- മുതൽ 161 സീറ്റുകൾ നേടും. യുപിഎ - ആർ.ജെ.ഡി സഖ്യത്തിന് 64 നും 84 നും ഇടയിൽ സീറ്റുകൾ കിട്ടും. ഇടതുകക്ഷികൾ ഉൾപ്പെടെ മറ്റുള്ളവർക്ക് പരമാവധി 23 സീറ്റുകൾ കിട്ടും.

എന്നാൽ നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുവെന്നാണ് സൂചന. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവർ 30% മാത്രമാണ്. ഭരണതലത്തിൽ മാറ്റം വരണമെന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്. 10.7% പേരാണ് നിതീഷ് സർക്കാരിന് അനുകൂലം. 8.5% പേർ പ്രതിപക്ഷം വരണമെന്ന് ആഗ്രഹിക്കുന്നു.

വോട്ട് വിഹിതത്തിന്‍റെ അടിസ്ഥാനത്തിൽ എൻ.ഡിഎയ്ക്ക് 44.8% ഉം യു.പി.എ യ്ക്ക് 33.4 ഉം ആണ്. ആകെ 243 സീറ്റുകളാണുള്ളത്. ബീഹാറിന്‍റെ 5 മേഖലകളിലും എൻ.ഡി.എയ്ക്കാണ് മുൻതൂക്കം. ഈസ്റ്റ് ബിഹാർ, വെസ്റ്റ് ബീഹാർ, മഗദ - ഭോജ്പൂർ, മിഥിലാഞ്ചൽ, സീമാഞ്ചൽ എന്നിവിടങ്ങളിൽ കൂടുതൽ സീറ്റുകൾ എന്‍.ഡി.എയ്ക്കാണ്.

ലോക്ക്ഡൗണിനും തൊഴിലാളി പലായനത്തിനും ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.

Similar Posts