< Back
World
48 മണിക്കൂറിനുള്ളിൽ 300-ലധികം ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ; മറമാടാൻ സ്ഥലമില്ലാതെ ഗസ്സ
World

48 മണിക്കൂറിനുള്ളിൽ 300-ലധികം ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ; മറമാടാൻ സ്ഥലമില്ലാതെ ഗസ്സ

Web Desk
|
3 July 2025 8:08 PM IST

ഗസ്സയിൽ 600 ദിവസത്തിലധികമായി നീണ്ടുനിൽക്കുന്ന യുദ്ധം ആളുകളെ മറമാടാനുള്ള സ്ഥലങ്ങളുടെ കടുത്ത ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്ന് ഫലസ്തീൻ എൻഡോവ്‌മെന്റ് ആൻഡ് മതകാര്യ മന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പ് നൽകി

ഗസ്സ: 48 മണിക്കൂറിനുള്ളിൽ ഗസ്സയിൽ 300-ലധികം ഫലസ്തീനികളെ ഇസ്രേയൽ കൊലപ്പെടുത്തിയാതായി ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിപ്പ്. ഗസ്സ മീഡിയ ഓഫീസ് പ്രസ്താവന പ്രകാരം ഏറ്റവും പുതിയ ആക്രമണങ്ങൾ ഷെൽട്ടറുകൾ, സ്ഥലംമാറ്റ കേന്ദ്രങ്ങൾ, വിശ്രമ സ്ഥലങ്ങൾ, വീടുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ, സഹായ വിതരണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്.

'രക്തസാക്ഷികളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എല്ലാവരും നിരായുധരായ സാധാരണക്കാരാണ്. ഏറ്റവും ദുർബല വിഭാഗങ്ങളെ മനഃപൂർവ്വം ലക്ഷ്യം വെച്ചുള്ളതാണ് ഈ ആക്രമണങ്ങൾ.' പ്രസ്താവനയിൽ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ മുതൽ മാത്രം ഉപരോധിക്കപ്പെട്ട ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 73 പേർ കൊല്ലപ്പെട്ടു, ഇതിൽ 33 പേർ മാനുഷിക സഹായം തേടിയവരാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച 118 പേരും അതിനുമുമ്പത്തെ ദിവസം 142 പേരും കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

അതേസമയം, ഗസ്സയിൽ 600 ദിവസത്തിലധികമായി നീണ്ടുനിൽക്കുന്ന യുദ്ധം ആളുകളെ മറമാടാനുള്ള സ്ഥലങ്ങളുടെ കടുത്ത ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്ന് ഫലസ്തീൻ എൻഡോവ്‌മെന്റ് ആൻഡ് മതകാര്യ മന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പ് നൽകി. 'ഭക്ഷണം, മരുന്ന്, ശവക്കച്ചവടങ്ങൾ, നിർമാണ സാമഗ്രികൾ, ഖബർ ഒരുക്കുന്നതിന് ആവശ്യമായ മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ പ്രവേശനത്തിന് അധിനിവേശത്തിന്റെ ഉപരോധം കാരണം പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.' മന്ത്രാലയം പ്രസിദ്ധികരിച്ച പ്രസ്താവനയിൽ പറയുന്നു.

Similar Posts