ഞാൻ തബല വായിക്കാനിരിക്കുകയല്ല; പന്തിന് പൂര്‍ണ പിന്തുണ നല്‍കും: ശാസ്ത്രി
നേരത്തെ മോശം ഫോമില്‍ കളിക്കുന്ന ഋഷഭിനെ വിമര്‍ശിച്ച ശാസ്ത്രിയെ കുറ്റപ്പെടുത്തി മുന്‍ താരങ്ങളായ ഗൗതം ഗംഭീറും യുവരാജ് സിങ്ങും രംഗത്തെത്തിയിരുന്നു
ഋഷഭ് പന്തിന് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഋഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റിയെടുക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും തബല വായിക്കാനല്ല താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഇരിക്കുന്നതെന്നും രവി ശാസ്ത്രി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.
നേരത്തെ മോശം ഫോമില്‍ കളിക്കുന്ന ഋഷഭിനെ വിമര്‍ശിച്ച ശാസ്ത്രിയെ കുറ്റപ്പെടുത്തി മുന്‍ താരങ്ങളായ ഗൗതം ഗംഭീറും യുവരാജ് സിങ്ങും രംഗത്തെത്തിയിരുന്നു. ഋഷഭിനെ കൈയൊഴിയുന്നതിന് പകരം താരത്തോട് സംസാരിച്ച് ആത്മവിശ്വാസം പകരുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ചെയ്യേണ്ടത് എന്നായിരുന്നു ഗംഭീറും യുവരാജും പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ശാസ്ത്രിയുടെ പ്രതികരണം.
'തീര്‍ത്തും പ്രതിഭയുള്ള താരമാണ് പന്ത്. 'സ്‌പെഷല്‍' എന്ന വിഭാഗത്തില്‍ പെടുത്താവുന്നയാള്‍. മാച്ച് വിന്നറും ലോകോത്തര നിലവാരമുള്ളതുമാണ് പന്തിന്റെ കളി. ഏകദിനത്തിലും ട്വന്റി20യിലും പന്തിനേപ്പോലുള്ള അധികം താരങ്ങള്‍ ലോക ക്രിക്കറ്റില്‍ത്തന്നെയില്ല. അതുകൊണ്ടുതന്നെ പന്തിന്റെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കുകയെന്നതാണ് നയം. മാധ്യമങ്ങളും ക്രിക്കറ്റ് വിദഗ്ധരുമൊക്കെ എന്തു വേണമെങ്കിലും എഴുതട്ടെ. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ പന്തിന് വ്യക്തമായ ഇടമുണ്ട് എന്നതാണ് വാസ്തവം. ക്രിക്കറ്റ് വിദഗ്ധര്‍ക്ക് അവരുടേതായ ജോലിയുണ്ട്. അവരത് ചെയ്യട്ടെ. ടീം മാനേജ്‌മെന്റിന്റെ സമ്പൂര്‍ണ പിന്തുണ പന്തിനുണ്ട്' - ശാസ്ത്രി പറഞ്ഞു. ടീം മാന്മെന്റിനുള്ളില്‍ നിന്നുതന്നെ ഋഷഭിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന വാദവും ശാസ്ത്രി തള്ളിക്കളഞ്ഞു.
Adjust Story Font
16