Quantcast

പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ

അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മ്മയാണ് ബംഗ്ലാദേശിനെ 106 റണ്‍സില്‍ ഒതുക്കിയത്. മറുപടിയില്‍ ഇന്ത്യ 174/3 എന്ന നിലയിലാണ്. ആദ്യ ഇന്നിംങ്‌സില്‍ ഇതോടെ ഇന്ത്യക്ക് 68 റണ്‍ മുന്‍തൂക്കമായി.

MediaOne Logo

Web Desk

  • Published:

    23 Nov 2019 2:24 AM GMT

പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ
X

ആദ്യ പകല്‍ രാത്രി ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ എതിരാളികള്‍ക്കെതിരെ ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കൈ. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനെ വെറും 106 റണ്‍സിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഒതുക്കിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യദിനം 174/3 എന്ന നിലയിലാണ് ബാറ്റിംങ് അവസാനിപ്പിച്ചത്. ഇതോടെ ഇന്ത്യക്ക് 68 റണ്‍സന്റെ മുന്‍തൂക്കമായി.

ये भी पà¥�ें- പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത്, ടെസ്റ്റ് കാണാന്‍ ഈഡന്‍ നിറയെ കാണികള്‍... ഇത് ദാദയുടെ തിരിച്ചുവരവ്

അര്‍ധസെഞ്ചുറി നേടിയ പുജാരയുടേയും(55) വിരാട് കോഹ്‌ലിയുടേയും(59*) ബാറ്റിംങാണ് കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ ദിനം തന്നെ മേല്‍ക്കൈ നല്‍കിയത്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനെയാണ്(14) ഇന്ത്യക്ക് ആധ്യം നഷ്ടമായത്. സ്‌കോര്‍ 43ല്‍ എത്തിയപ്പോള്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി രോഹിത്ത് ശര്‍മ്മയും(21) മടങ്ങി.

പിന്നീട് പുജാര -കോഹ്‌ലി സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. പുജാരയെ എബാദത്ത്, ഷദ്മാന്‍ ഇസ്ലാമിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ മൂന്നാം വിക്കറ്റ് വീണു. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ കോഹ്‌ലിക്ക് കൂട്ട് രഹാനെ(23*)യാണ്.

ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയ ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയാണ് ബംഗ്ലാ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള നായകന്‍ മൂമിനുല്‍ ഹഖിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നും ബംഗ്ലാദേശിന്റേത്.

ഓപ്പണര്‍ ശദ്മാന്‍ ഇസ്‌ലാമാണ് (29) ബംഗ്ലാദേശ് ടോപ് സ്‌കോറര്‍. ശാദ്മാന് പുറമെ, ലിന്റണ്‍ ദാസ് (24), നയീം ഹസന്‍ (19) എന്നിവരാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്നത്. ക്യാപ്റ്റനടക്കം നാല് പേര്‍ സംപൂജ്യരായി കൂടാരം കയറി.

ഇഷാന്ത് ശര്‍മക്ക് പുറമെ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുമെടുത്തു. ഇന്ത്യയില്‍ 2007ലാണ് ഇശാന്ത് ശര്‍മ്മ ഇതിന് മുമ്പ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്.

TAGS :

Next Story