Quantcast

‘പൂച്ചയെ കാണിച്ചാല്‍ വിശദീകരണം, പുലിയെ കൊന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്’; പുലിമുരുകനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍

MediaOne Logo

Web Desk

  • Published:

    12 Feb 2019 7:16 AM GMT

‘പൂച്ചയെ കാണിച്ചാല്‍ വിശദീകരണം, പുലിയെ കൊന്നാല്‍  സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്’; പുലിമുരുകനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍
X

സിനിമകളുടെ സെന്‍സര്‍ഷിപ്പിനെയും അതില്‍ കാണിക്കുന്ന വിവേചനത്തെയും വിമര്‍ശിച്ച് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സെന്‍സര്‍ഷിപ്പ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വാണിജ്യസിനിമകള്‍ക്കുവേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നതെന്നും അടൂര്‍ വ്യക്തമാക്കി. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളെജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ സിനിമയെ കടന്നാക്രമിച്ചാണ് അടൂര്‍ സംസാരിച്ചത്. പുലിമുരുകന്‍ പോലെ ചിത്രമെടുക്കുന്നവര്‍ക്ക് പ്രശ്നമില്ലെന്നും സാധാരണ ചിത്രങ്ങളൊരുക്കുന്നവര്‍ക്കാണ് ബുദ്ധിമുട്ടെന്നും അടൂര്‍ അഭിപ്രായപ്പെട്ടു. 'സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ 'പുലിമുരുകന്‍' എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല.' ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചിലവാകുന്ന തുകയും സിനിമയുടെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story