ഒമാനിലും ശക്തമായ മഴ തുടരുന്നു
ഒമാനിലും ശക്തമായ മഴ തുടരുന്നു
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പും ഒഴുക്കും അപായകരല്ലെന്ന് ഉറപ്പുവരുത്താതെ വാദികൾ മുറിച്ചുകടക്കരുതെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി.
ഒമാനില്‍ ശക്തമായ മഴ തുടരുന്നു. വെള്ളിയാഴ്ച മുസന്തം ഗവർണറേറ്റിൽ ആരംഭിച്ച മഴ മറ്റു ഗവർണറേറ്റുകളിലേക്ക് കൂടി വ്യാപിച്ചു. സിവിൽ ഡിഫൻസും റോയൽ ഒമാൻ പൊലീസും രക്ഷാപ്രവർത്തനം ശക്തമാക്കി. അപകടങ്ങളൊഴിവാക്കാൻ ജാഗ്രതാ നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പും ഒഴുക്കും അപായകരല്ലെന്ന് ഉറപ്പുവരുത്താതെ വാദികൾ മുറിച്ചുകടക്കരുതെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി. സമാഇൗലിൽ ബസ് വാദിയിൽ ഒഴുകിപ്പോയി. വാദികളിൽ കുടുങ്ങിയ വാഹനങ്ങളിൽനിന്ന് നിരവധി ആളുകളെയാണ് രക്ഷപ്പെടുത്തിയത്. മുസന്തം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിലെ വാദികളിൽ കുടുങ്ങിയ നിരവധി പേരെയും രക്ഷിച്ചു. മസ്കത്ത് ഗവർണറ്റേിലെ മസ്കത്ത്, സീബ്, ബോഷർ വിലായത്തുകളിൽ മിതമായ മഴ ലഭിച്ചു. വാദികൾ നിറഞ്ഞൊഴുകി. മുസന്തം ഗവർണറേറ്റിലെ കസബ്, മദ്ഹ, ദിബ്ബ വിലായത്തുകളിലും ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലും ബുറൈമി ഗവർണറേറ്റിലും മിതമായ മഴ ലഭിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ മുസന്ന, റുസ്താഖ്, നഖൽ, ബർക, വാദി അൽ മആവിൽ വിലായത്തുകളിൽ നേരിയ മഴയാണ് ലഭിച്ചത്.
Adjust Story Font
16