കോവിഡ് പ്രതിസന്ധികൾക്കിടയിലും ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ്
എട്ടുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തുകയുടെ ഇടപാടാണ് പുതുതായി നടന്നത്
കോവിഡ് പ്രതിസന്ധികൾക്കിടയിലും ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ്. ജൂണിൽ മാത്രം ആറായിരത്തിലേറെ ഇടപാടുകളിലൂടെ 14.79 ബില്ല്യൺ ദിർഹമിന്‍റെ ബിസിനസാണ് നടന്നത്. ദുബൈ ലാൻഡ് വിഭാഗമാണ് കണക്കുകൾ പുറത്തുവിട്ടത്.
എട്ടുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തുകയുടെ ഇടപാടാണ് പുതുതായി നടന്നത്. മെയ് മാസത്തേതിൽ നിന്ന് ഭിന്നമായി 44 ശതമാനത്തിലേറെ ഇടപാട് വർധനവാണ് ജൂണിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേസമയത്തെ ഇടപാടുകളേക്കാൾ ഗണ്യമായ വളർച്ചയും രേഖപ്പെടുത്തി.
വില്ലകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഗ്രീൻ കമ്മ്യൂണിറ്റി, മുഹമ്മദ് ബിൻ റാശിദ് സിറ്റി, ദുബൈ ഹിൽസ് എസ്റ്റേറ്റ്, അറേബ്യൻ റേഞ്ചേഴ്സ് 3 തുടങ്ങിയവയാണ് ഇടപാടുകാർ കൂടുതൽ താൽപര്യപ്പെടുന്ന മേഖലകൾ. കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ വിൽപനയേക്കാൾ ഏറെ വർധന രേഖപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ് മേഖല തിരിച്ചുവരുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു. വാക്സിൻ പ്രക്രിയയിൽ ഏറെ മുന്നോട്ടുപോയതും എക്സ്പോ അടക്കമുള്ള ലോകോത്തര പരിപാടികളും വിപണിക്ക് ഉത്തേജനം പകർന്ന ഘടകങ്ങളാണ്.
Adjust Story Font
16