രക്തത്തില്‍ കുളിച്ച് സഹായത്തിനായി അപേക്ഷിച്ച് പെണ്‍കുട്ടി; ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതിന്‍റെ തിരക്കില്‍ നാട്ടുകാര്‍
ഞായറാഴ്ച വീട്ടില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തലയിലുള്‍പ്പെടെ മുറിവുകളുമായി കണ്ടെത്തിയത്
ലക്നൗ: ദേഹമാസകലം പരിക്കേറ്റ് സഹായത്തിനായി അപേക്ഷിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തുന്നതിന്‍റെ തിരക്കില്‍ ഒരു കൂട്ടം ആളുകള്‍. ഉത്തര്‍പ്രദേശിലെ കനൗജിലാണ് ഈ ഞെട്ടിപ്പിക്കുന്ന കാഴ്ച. ഞായറാഴ്ച വീട്ടില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തലയിലുള്‍പ്പെടെ മുറിവുകളുമായി കണ്ടെത്തിയത്.
പരിക്കേറ്റ പെണ്‍കുട്ടി അവളുടെ രക്തം പുരണ്ട കൈകള്‍ നീട്ടി സഹായത്തിനായി കൈ നീട്ടുമ്പോള്‍ അതവഗണിച്ച് ചുറ്റുംകൂടി നില്‍ക്കുന്ന പുരുഷന്‍മാര്‍ ഈ ദൃശ്യം തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതിനിടയില്‍ ആരോ പൊലീസിനോ അറിയിച്ചോ എന്നും ചോദിക്കുന്നുണ്ട്. മറ്റൊരാള്‍ പൊലീസ് മേധാവിയുടെ നമ്പര്‍ ചോദിക്കുന്നുണ്ടെങ്കിലും പെൺകുട്ടിയെ സഹായിക്കാൻ ശ്രമിക്കാതെ ചിത്രീകരണം തുടരുകയാണ്. പിന്നീട് പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെ സഹായിച്ചത്. പൊലീസുകാരന്‍ കൈകളിലെടുത്താണ് കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.
"പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി, ലോക്കൽ പൊലീസ് അവളെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു," പൊലീസ് സൂപ്രണ്ട് കുൻവർ അനുപം സിംഗ് പ്രസ്താവനയിൽ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Adjust Story Font
16