Quantcast

വടക്കാഞ്ചേരി കേസ്: യുവതിയുടെ രഹസ്യമൊഴി വീണ്ടും എടുത്തേക്കും

MediaOne Logo

Damodaran

  • Published:

    4 Jun 2018 12:54 PM GMT

ഇതിനിടെ കേസില്‍ പരാതിക്കാരിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി.പരാതിയില്‍ പറയുന്ന വീടെതെന്ന് വ്യക്തമാക്കാന്‍‌ യുവതിക്കായില്ല. തൃശൂര്‍- ഇരിങ്ങാലക്കുട റൂട്ടില്‌ പാടത്തിനരികെയുള്ള പണി പൂര്‌ത്തിയാകാത്ത ......


വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. ആദ്യ രഹസ്യമൊഴിയില്‍ വിരുദ്ധമായി പീഡനം നടന്നെന്ന പരാതിയില്‍ യുവതി ഉറച്ച് നില്‍ക്കുന്നതോടെയാണ് വീണ്ടും രഹസ്യമൊഴിയെടുക്കാനുള്ള തീരുമാനം. കേസില്‍ തെളിവെടുപ്പിനിടെ പീഡനം നടന്നുവെന്ന് പറയുന്ന വീട് കണ്ടെത്താന്‍ പരാതിക്കാരിക്കായില്ല.

വടക്കാഞ്ചേരി മുനിസിപ്പല്‍‌ കൌണ്‍സിലര്‍ ജയന്തനും സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന യുവതിയുടെ ആദ്യ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി എടുത്തിരുന്നത്. വടക്കാഞ്ചേരി മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ പീഡിപ്പിച്ചെന്ന് പറയാതെ സാമ്പത്തിക തര്‍ക്കമാണുണ്ടായതെന്നാണ് യുവതി രഹസ്യമൊഴി നല്‍‌കിയത്. പിന്നീട് വെളുപ്പെടുത്തലിന് ശേഷം യുവതി ആദ്യ പരാതിയില്‍ ഉറച്ച് നിന്നു. ഇതോടെയാണ് വീണ്ടും രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.തിങ്കളാഴ്ച മൊഴിയെടുക്കും എന്നാണ് സൂചന. എന്നാല്‍ ഒരു കേസില്‍ രണ്ട് രഹസ്യമൊഴി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.

ഇതിനിടെ കേസില്‍ പരാതിക്കാരിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി.പരാതിയില്‍ പറയുന്ന വീടെതെന്ന് വ്യക്തമാക്കാന്‍‌ യുവതിക്കായില്ല. തൃശൂര്‍- ഇരിങ്ങാലക്കുട റൂട്ടില്‌ പാടത്തിനരികെയുള്ള പണി പൂര്‌ത്തിയാകാത്ത വീട്ടില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഈ പ്രദേശത്ത് കൊണ്ട് പോയും തെളിവെടുപ്പ് നടത്തി. രണ്ടര വര്‍ഷം മുമ്പ് നടന്നതിനാല്‍ പ്രദേശത്തിന് മാറ്റം സംഭവിച്ചതാകാമെന്നും അന്നത്തെ സാഹചര്യത്തില്‍ അടയാളങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നും യുവതി മൊഴി നല്‍‌കിയിട്ടുണ്ട്.

Next Story