Quantcast

കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ് കര്‍ണാടക പിന്‍വലിച്ചു

മംഗളുരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നു വരുന്നവരെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു

MediaOne Logo

Web Desk

  • Published:

    4 April 2020 4:22 AM GMT

കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ് കര്‍ണാടക പിന്‍വലിച്ചു
X

മംഗളുരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നു വരുന്നവരെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു, മംഗളുരുവിലെ 8 മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്. എ ജെ മെഡിക്കല്‍ കോളേജ്, ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളേജ്, കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, യേനപ്പോയ മെഡിക്കല്‍ കോളേജ്, ശ്രീനിവാസ മെഡിക്കല്‍ കോളേജ്, കെ എസ് ഹെഗ്ഡെ മെഡിക്കല്‍ കോളേജ്, കെവിജി മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്കെല്ലാം കത്ത് നല്‍കിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇത്തരമൊരു വിവാദ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ മംഗളുരുവിലെ എട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കിയിരുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു രോഗിയെയും ചികിത്സിക്കരുത്, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുത് എന്ന നിര്‍ദേശമായിരുന്നു ആ ഉത്തരവിലുണ്ടായിരുന്നത്. ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസറുടെ പേരിലായിരുന്നു ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് ഇറങ്ങിയതോടുകൂടി തന്നെ വലിയ വിവാദമുയര്‍ന്നിരുന്നു.

നിരവധി മലയാളികള്‍ ഇതിനകം തന്നെ മംഗളുരുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സകളിലാണ്. ഈ ഉത്തരവിനെ തുടര്‍ന്ന് ഈ രോഗികളെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യേണ്ടിവരുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.

വിവാദ ഉത്തരവ് പിന്‍വലിച്ചതോടെ കിടത്തി ചികിത്സയിലുള്ള രോഗികളും തുടര്‍ചികിത്സക്കായി മംഗളൂരുവിനെ ആശ്രയിക്കുന്നവരും ആശ്വാസത്തിലാണ്. അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ ചികിത്സ കിട്ടാത്ത സംഭവത്തില്‍ രമ്യമായ ഒരു പരിഹാരത്തിനുള്ള നീക്കമാണ് ഉത്തരവ് പിന്‍വലിച്ചതിലൂടെ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നാണ് നിരീക്ഷണം.

ये भी पà¥�ें- കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി; ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ വേണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ये भी पà¥�ें- കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ മഞ്ചേശ്വരത്ത് വീണ്ടും ഒരാള്‍ മരിച്ചു

ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് ഏറെ പ്രയാസം അനുഭവിക്കുന്ന, ആംബുലന്‍സില്‍ ചികിത്സതേടി മംഗളുരുവിലേക്ക് പോയ രോഗികളെ വരെ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ഈ ആശങ്കയ്ക്കെല്ലാമാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവോടെ ആശ്വാസമായിരിക്കുന്നത്. മംഗളുരുവിലെ ആരോഗ്യ കുടുംബക്ഷേമ ഓഫീസറുടെ പേരില്‍ തന്നെയാണ് ഈ ഉത്തരവും പുറത്തുവന്നിട്ടുള്ളത്.

TAGS :

Next Story