Quantcast

സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്ന തിരുവനന്തപുരത്തെ ടവര്‍ ലൊക്കേഷനില്‍; റമീസും ജലാലും ഫ്ലാറ്റിലെത്തിയെന്ന് സൂചന

ഹെദർ ഫ്ലാറ്റിൽ സ്വര്‍ണക്കടത്തിന്‍റെ ആസൂത്രണം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. സ്വര്‍ണക്കടത്ത് നടന്ന ദിവസം റമീസും ജലാലും ഫ്ലാറ്റിൽ എത്തിയതായും സൂചനയുണ്ട്.

MediaOne Logo

  • Published:

    16 July 2020 4:24 AM GMT

സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്ന തിരുവനന്തപുരത്തെ ടവര്‍ ലൊക്കേഷനില്‍; റമീസും ജലാലും ഫ്ലാറ്റിലെത്തിയെന്ന് സൂചന
X

സ്വർണം പിടിച്ചെടുത്ത ദിവസം സ്വപ്ന തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വപ്നയുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ഹെദർ ഫ്ലാറ്റിന്റെ പരിധിയിലാണ് സ്വപ്ന ഉണ്ടായിരുന്നത്. ഹെദർ ഫ്ലാറ്റിൽ സ്വര്‍ണക്കടത്തിന്‍റെ ആസൂത്രണം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. സ്വര്‍ണക്കടത്ത് നടന്ന ദിവസം റമീസും ജലാലും ഫ്ലാറ്റിൽ എത്തിയതായും സൂചനയുണ്ട്.

സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്‍റും കേസെടുത്തു. സരിത്, സ്വപ്ന, സന്ദീപ്, റമീസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്വർണക്കടത്തിലൂടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.

ये भी पà¥�ें- തിരുവനന്തപുരം സ്വര്‍ണക്കടത്ത്: രണ്ട് പേര്‍ കൂടി അറസ്റ്റില്‍, സന്ദീപിന്‍റെ ബാഗില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

അതേസമയം കേസില്‍ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അന്‍വർ, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. സ്വർണക്കടത്തിന് ഇവർ പണം മുടക്കിയതായി കണ്ടെത്തി. റമീസിനെ ചോദ്യംചെയ്തതില്‍ നിന്നാണ് അന്‍വറിനെയും സെയ്തലവിയെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പടുത്തിയത്.

സന്ദീപും റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാർ എന്നാണ് കസ്റ്റംസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. സ്വർണം കടത്താൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കുന്നത് റമീസ് ആണ്. ജലാൽ മുഖേന സ്വർണക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തുന്നു. ഈ പണം ഉപയോഗിച്ചാണ് സന്ദീപും റമീസും വിമാനത്താവളം വഴി സ്വർണം കടത്തുന്നത്. ലാഭവിഹിതം പണം മുടക്കിയവർക്ക് നൽകുന്നതും സ്വർണത്തിന് ആവശ്യക്കാരെ കണ്ടെത്തുന്നതും താഴെത്തട്ടിൽ വിതരണം ചെയ്യുന്നതും ജലാൽ ആണ്. അംജത് അലിയും മുഹമ്മദ്‌ ഷാഫിയും സ്വർണക്കടത്തിന് ഫിനാൻസ് ചെയ്തവരിൽ ഉൾപ്പെടുന്നുവെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കസ്റ്റംസിന് ലഭിച്ച വിവരം.

ये भी पà¥�ें- ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി ഊര്‍ജിതമാക്കി ഇന്ത്യ: ദുബൈയിലുള്ള കൂടുതല്‍ പേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

സന്ദീപിന്റെ ബാഗിൽ നിന്നും നിര്‍ണായക രേഖകള്‍ ലഭിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളാണ് ലഭിച്ചത്. പണവും ഫിക്സഡ് ഡെപ്പോസിറ്റിന്‍റെ റെസിപ്റ്റും ബാഗിലുണ്ടായിരുന്നു. കോടതിയുടെ സാന്നിധ്യത്തില്‍ എന്‍ഐഎ ആണ് ഇന്നലെ സന്ദീപിന്റെ ബാഗ് പരിശോധിച്ചത്. കേസില്‍ ഇതുവരെ രണ്ട് പേരെ എന്‍ഐഎയും ഏഴ് പേരെ കസ്റ്റംസും അറസ്റ്റ് ചെയ്തു.

TAGS :

Next Story