Quantcast

പാലക്കാട് വയോധികന്‍റെ മൃതദേഹം വഴിയരികില്‍ അനാഥമായി കിടന്നത് മൂന്നു മണിക്കൂര്‍‌

വൈകുന്നേരം ഏഴ് മണിയോടെ മരിച്ച നിലയിൽ കണ്ട കൊടുവായൂർ സ്വദേശി സിറാജുദ്ദീന്‍റെ മൃതദേഹം രാത്രി പത്ത് മണിയോടെയാണ് മോർച്ചറിയിലേക്ക് മാറ്റിയത്

MediaOne Logo

  • Published:

    17 Aug 2020 2:14 AM GMT

പാലക്കാട് വയോധികന്‍റെ മൃതദേഹം വഴിയരികില്‍ അനാഥമായി കിടന്നത് മൂന്നു മണിക്കൂര്‍‌
X

പാലക്കാട് കൊടുവായൂരിൽ വഴിയരികിൽ മരിച്ച നിലയിൽ കാണപ്പെട്ട വയോധികന്‍റെ മൃതദേഹം മൂന്ന് മണിക്കൂറിലധികം ബസ് സ്റ്റോപ്പിൽ കിടന്നു. വൈകുന്നേരം ഏഴ് മണിയോടെ മരിച്ച നിലയിൽ കണ്ട കൊടുവായൂർ സ്വദേശി സിറാജുദ്ദീന്‍റെ മൃതദേഹം രാത്രി പത്ത് മണിയോടെയാണ് മോർച്ചറിയിലേക്ക് മാറ്റിയത്.കോവിഡ് ഭീതി മൂലമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതിരുന്നത്.

കൊടുവായൂർ മിനി സ്റ്റോപ്പിലാണ് സംഭവം. വൈകുന്നേരം ആറ് മണിയോടെ തന്നെ പ്രദേശവാസിയായ സിറാജുദ്ദീന്‍ ബസ് സ്റ്റോപ്പിൽ കിടക്കുന്നുണ്ടായിരുന്നു. 7 മണിയോടെയാണ് ഇയാൾ മരിച്ചു കിടക്കുകയാണെന്ന് നാട്ടുകാർക്ക് മനസിലായത്.ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.അവരെത്തി ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

കോവിഡ് ഭയത്താലാണ് നാട്ടുകാരും പൊലീസും മൃതദേഹമെടുക്കാൻ ഭയന്നത്. ആരോഗ്യ വകുപ്പിനെ അറിയിച്ചപ്പോൾ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചത്. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. കോവിഡ് പരിശോധന ഫലം വന്ന ശേഷം പോസ്റ്റ്മോർട്ടം നടക്കും.

TAGS :

Next Story