Quantcast

ട്രഷറി തട്ടിപ്പിന് പിന്നിൽ ഗൂഢാലോചന നടന്നതായുള്ള സംശയം ബലപ്പെടുന്നു

തകരാർ സംബന്ധിച്ച് ട്രഷറി ഡയറക്ടറേറ്റിൽ പരാതി ലഭിച്ചതിന് പിന്നാലെയാണ് ബിജുലാൽ പണം തട്ടിയത്

MediaOne Logo

  • Published:

    15 Nov 2020 3:48 AM GMT

ട്രഷറി തട്ടിപ്പിന് പിന്നിൽ ഗൂഢാലോചന നടന്നതായുള്ള സംശയം ബലപ്പെടുന്നു
X

ട്രഷറി തട്ടിപ്പില്‍ ഉന്നത ഗൂഢാലോചനയില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുന്പോഴും തട്ടിപ്പിന് പിന്നിലെ ദുരൂഹത തുടരുന്നു. ട്രഷറിയിലെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വീഴ്ച കണ്ടെത്തിയതിന് തൊട്ടു പിന്നാലെ മുഖ്യപ്രതി ബിജു ലാല്‍ പണം തട്ടിയതിലാണ് ദുരൂഹത. ഓണ്‍ലൈന്‍ സംവിധാനത്തിന്‍റെ ചുമതലയില്‍ ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമുള്ളവരെ നിയമിക്കാത്തതും ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ ട്രഷറിയിലെ സിനീയര്‍ അക്കൌണ്ടന്‍റായിരുന്ന ബിജു ലാല്‍

നടത്തിയ തട്ടിപ്പില്‍ ബിജു ലാല്‍ മാത്രമാണ് പ്രതിയെന്ന നിലപാടിലാണ് ധനവകുപ്പ്. എന്നാല്‍ ട്രഷറി ഡയറക്ടേറ്റിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒാണ്‍ലൈന്‍ സംവിധാനം മറയാക്കി നടന്ന തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാനുള്ള സാധ്യത ബലപ്പെടുകയാണ്. ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറിനെ കുറിച്ച് കാസര്‍ഗോഡ് ജില്ല ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടറെ അറിയിക്കുന്നത് 2019 നവംബര്‍ 18നായിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇതേ തകരാര്‍ മറയാക്കി ബിജു ലാല്‍ തട്ടിപ്പിന് തുടക്കമിട്ടതാണ്

ദുരൂഹം. ഓണ്‍ലൈന്‍ ഇടപാടിലെ തകരാര്‍ സംബന്ധിച്ച് ബിജു ലാലിന് എങ്ങനെ വിവരം ലഭിച്ചു എന്നതാണ് സംശയകരം.‌ പല മാസങ്ങളിലായി 9 ഇടപാടുകളിലായി 74 ലക്ഷത്തോളം രൂപ പിന്‍വലിച്ചപ്പോഴും ട്രഷറി ഡയറക്ടറേറ്റ് നോക്കുകുത്തിയായി നിന്നു. ഇത്രയും വലിയ തുക നഷ്ടമായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതും ഇടപെടാത്തതും ഗൂഢാലോചന നടന്നെന്ന സംശയവും ബലപ്പെടുത്തുന്നുണ്ട്. ട്രഷറി ഡയറക്ട്രേറ്റിലെ ഓണ്‍ലൈന്‍ സംവിധാനത്തിന്‍റെ ചുമതല വഹിക്കുന്ന കംപ്യൂട്ടര്‍ ചീഫ് കോര്‍ഡിനേറ്റര്‍ അടക്കമുളളവര്‍ ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണെന്നതും ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കംപ്യൂട്ടര്‍ ചീഫ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് ഒരാള്‍ തന്നെ വര്‍ഷങ്ങളായി തുടരുന്നതും ദുരൂഹത കൂട്ടുന്നു.

TAGS :

Next Story