Quantcast

മലേഗാവ് സ്ഫോടനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഗ്യാ സിങ് താക്കൂർ കോടതിയിൽ

മുമ്പ് രണ്ട് തവണ മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യ കോടതിയിൽ ഹാജരായിരുന്നില്ല

MediaOne Logo

Web Desk

  • Published:

    8 Jun 2019 11:17 AM GMT

മലേഗാവ് സ്ഫോടനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഗ്യാ സിങ്  താക്കൂർ കോടതിയിൽ
X

മലേഗാവ് സ്ഫോടനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഗ്യാ സിങ് താക്കൂർ എം.പി കോടതിയിൽ. ഇന്നലെ മുബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരായപ്പോഴാണ് 2008 സെപ്തംബർ 29ന് നടന്ന സ്ഫോടനത്തെക്കുറിച്ച് അറിയാമോ എന്ന് ജഡ്ജി വി.എസ്.പഡാൽക്കർ ചോദിച്ചത്. ഇതിനാണ്, തനിക്കറിയില്ലെന്ന് പ്രഗ്യ മറുപടി നൽകിയത്. ഭോപ്പാലിൽനിന്നുള്ള ബി.ജെ.പി എം.പിയാണ് പ്രഗ്യ.

മുമ്പ് രണ്ട് തവണയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യ കോടതിയിൽ ഹാജരായിരുന്നില്ല. ഇത്തവണയും ഉയർന്ന രക്തസമ്മർദം മൂലം ഹാജരാവാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, ഇനിയും ഹാജരായില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ ഇവർ ഹാജരായത്.

ये भी पà¥�ें- മലേഗാവ് സ്ഫോടന കേസ്: പ്രഗ്യാ സിങ് ഹാജരാകാത്തതില്‍ കോടതിക്ക് അതൃപ്തി

കേസിന്റെ ഈ ഘട്ടത്തിലെ വിചാരണക്ക് പ്രഗ്യയുടെ സാന്നിധ്യം അനിവാര്യമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. കേസ് നടപടിയെക്കുറിച്ച് എന്തറിയാം എന്ന ചോദ്യത്തിനും കേസിൽ എത്ര സാക്ഷികളെ വിസ്തരിച്ചുവെന്നതിനും അറിയില്ലെന്നായിരുന്നു പ്രഗ്യയുടെ മറുപടി.

കോടതിയിൽ ഹാജരാവുന്നതിൽ നിന്ന് ഒരാഴ്ച ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രഗ്യ നൽകിയ ഹർജി എൻ.ഐ.എ ജഡ്ജി വി.എസ് പഡാൽക്കർ നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ കോടതിയും ആവശ്യം തള്ളിയത്. വയറിന്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്‌ച രാത്രി പ്രഗ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് മഹാറാണാ പ്രതാപ് സിംഗിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള പാർട്ടി പരിപാടിയിൽ സംബന്ധിക്കുകയും ചെയ്തിരുന്നു.

2008 സെപ്തംബർ 29ന് മഹാരാഷ്ട്രയിലെ മലേഗാവിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് കേസ്.

TAGS :

Next Story