തൂത്തുക്കുടി വെടിവെപ്പ്; വിവാദ പരാമർശം നടത്തിയ രജനീകാന്തിന് സമൻസ്
ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013ൽ പ്ലാന്റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചെങ്കിലും വേദാന്ത സുപ്രീം കോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു
തൂത്തുക്കുടി വെടിവെപ്പിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നടൻ രജനീകാന്തിന് സമൻസ്. സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് അർജുന ജഗദീശൻ സമിതി മുമ്പാകെയാണ് രജനി ഹാജരാകേണ്ടത്. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘർഷങ്ങൾക്കു കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണമെന്നുമുള്ള രജനിയുടെ പരാമർശമാണ് വിവാദമായത്. പോലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണു പ്രശ്നം തുടങ്ങിയതെന്നും എല്ലാത്തിനും സമരവുമായിറങ്ങിയാൽ തമിഴ്നാട് ശവപ്പറമ്പായി മാറുമെന്നും രജനി പറഞ്ഞിരുന്നു.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013ൽ പ്ലാന്റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചെങ്കിലും വേദാന്ത സുപ്രീം കോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു. തുടർന്ന് സ്റ്റെർലൈറ്റ് പ്ലാന്റ് രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാർജ്ജിച്ചത്. രണ്ടാം ഘട്ട പ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലായിരുന്നു 13 പേരുടെ ജീവനെടുത്ത പോലീസ് വെടിവെയ്പ്പ്.
Adjust Story Font
16