രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണം: ഹരജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോഡിയ, അക്ബറുദ്ദീന്‍ ഉവൈസി, മഹ്മൂദ് പ്രാച എന്നിവർക്കെതിരെ വിദ്വേഷപ്രസംഗത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹരജി
പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അസദുദ്ദീൻ ഒവൈസി എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടത്തുന്നവർക്കു പിന്നുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും ഇതിനൊപ്പമുണ്ട്. ഡൽഹി കലാപത്തിനു ഉത്തരവാദികളായവർക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ഗൗതമാണ് ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ഡി.എൻ പട്ടേൽ, ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോഡിയ, എ.ഐ.എം.ഐ.എം നേതാക്കളായ അക്ബറുദ്ദീന്‍ ഉവൈസി, വാരിസ് പത്താന്, അഭിഭാഷകനായ മഹ്മൂദ് പ്രാച എന്നിവർക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹരജി. കേസ് വീണ്ടും പരിഗണിക്കാൻ ഏപ്രിൽ 30 ലേക്ക് മാറ്റി.
ഇടതക്കം മൂന്നു ഹർജികളിലാണ് ഡൽഹി ഹൈക്കോടതി പോലീസിനും ഡൽഹി സർക്കാരിനും കേന്ദ്രത്തിനും നോട്ടീസയച്ചിരിക്കുന്നത്.
സാമൂഹിക പ്രവർത്തകരായ ഹരീഷ് മന്ദർ, ആർ.ജെ സയേമ, നടി സ്വരാഭാസ്ക്കർ എന്നിവർക്കെതിരെ വിദ്വേഷപ്രസംഗത്തിന് എൻ.ഐ.എ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് കുമാർ എന്നയാളാണ് ഒരു ഹർജി നൽകിയത്.
Adjust Story Font
16