Quantcast

കശ്മീരിന് നിഷേധിക്കപ്പെട്ട നീതിയെക്കുറിച്ച് ഈ ലോക്ക് ഡൌണ്‍ കാലം ഏവരെയും ഓര്‍മ്മപ്പെടുത്തുന്നുണ്ടാകാം- പി ചിദംബരം

ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ആഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ ലോക്ക് ഡൌണ്‍ തുടരുകയാണ്

MediaOne Logo

  • Published:

    19 May 2020 9:54 AM GMT

കശ്മീരിന് നിഷേധിക്കപ്പെട്ട നീതിയെക്കുറിച്ച് ഈ ലോക്ക് ഡൌണ്‍ കാലം ഏവരെയും ഓര്‍മ്മപ്പെടുത്തുന്നുണ്ടാകാം- പി ചിദംബരം
X

എയര്‍സെല്‍ മാക്സിസ് ഇടപാട് കേസ്; ചിദംബരം ഇഡിക്ക് മുന്നില്‍ ഹാജരായി

കശ്മീരിലെ ജനത അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ കോടതികളുടെ പങ്കിനെ ചോദ്യം ചെയ്ത് മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം. കശ്മീരിന് നിഷേധിക്കപ്പെട്ട നീതി ഈ തടങ്കല്‍ സമയത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കശ്മീരികള്‍ അനുഭവിക്കുന്ന ലോക്ക് ഡൌണിനുള്ളിലെ ലോക്ക് ഡൌണിനെക്കുറിച്ച് ട്വിറ്ററിലൂടെ അദ്ദേഹം വാചാലനാവുകയായിരുന്നു.

രാജ്യത്ത് നാലാം ഘട്ട ലോക്ക്ഡൌണ്‍ ആരംഭിച്ച ഈ സമയത്ത് ലോക്ക് ഡൌണിനുള്ളില്‍ വീണ്ടുമൊരു ലോക്ക് ഡൌണ്‍ അനുഭവിക്കുന്ന കശ്മീരിലെ ജനതയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. മെഹ്ബൂബ മുഫ്ത്തിയെയും അവരുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും കുറിച്ചാണ് കൂടുതല്‍ വ്യാകുലപ്പെടുന്നത്. ലോക്ക് ഡൌണില്‍ തുടരുന്ന ഒരു രാജ്യത്തിലെ മറ്റൊരു ലോക്ക് ഡൌണില്‍ അകപ്പെട്ടിരിക്കുന്ന സംസ്ഥാനത്തില്‍ ദുരിതമനുഭവിക്കുകയാണ് അവര്‍. എല്ലാ രീതിയിലുള്ള മനുഷ്യാവകാശവും നിഷേധിക്കപ്പെട്ടവര്‍. അദ്ദേഹം കുറിച്ചു.

ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ആഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ ലോക്ക് ഡൌണ്‍ തുടരുകയാണ്. അതിന് ശേഷം സംസ്ഥാനത്തെ പ്രധാന നേതാക്കളായ മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുള്ള തുടങ്ങിയവരെ പി.എസ്.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ഭരണഘടനാ മൂല്യങ്ങള്‍ മറന്ന് കോടതികള്‍ക്ക് എങ്ങനെയാണ് അവര്‍ക്ക് ലഭിക്കേണ്ട മനുഷ്യാവകാശ പരിഗണനയെ പരിഹസിക്കാന്‍ സാധിക്കുന്നത്. കശ്മീരിന് നിഷേധിക്കപ്പെട്ട നീതിയുടെ തോത് എത്രമാത്രമാണെന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇപ്പോഴെങ്കിലും മനസിലാക്കുന്നുണ്ടാകും. ചിദംബരം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story