ഡൽഹിയിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്
അമിതവേഗതമൂലം അപകടം പതിവായതിന് പിന്നാലെയാണ് ഗതാഗതവകുപ്പ് വേഗപരിധി പുതുക്കിയത്
ഡൽഹിയിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്. അമിതവേഗതമൂലം അപകടം പതിവായതിന് പിന്നാലെയാണ് ഗതാഗതവകുപ്പ് വേഗപരിധി പുതുക്കിയത്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവിൽ ദില്ലി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണർ ഒപ്പുവെച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് നേരെ കർശന നിയമനടപടി സ്വീകരിക്കാനും ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കാറുകൾ, ടാക്സികൾ, ജീപ്പ് തുടങ്ങിയവയുടെ ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും വേഗത മണിക്കൂറിൽ 50-70 കിലോമീറ്റർ ആയി പുനർനിർണയിച്ചു. അതേസമയം റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലും മണിക്കൂറിൽ 30 കിലോമീറ്റർ ആണ് പുതുക്കിയ വേഗതാ പരിധി.
ഇരുചക്രവാഹനങ്ങൾക്ക് ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും വേഗത 50-60 കിലോമീറ്റർ ആക്കി. റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലെയും വേഗത 30 കിലോമീറ്ററാണ്. ഡെലിവറി വാഹനങ്ങളുൾപ്പടെയുള്ളവയും വേഗ പരിധി 50-60 കിലോമീറ്ററായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
Adjust Story Font
16