Quantcast
MediaOne Logo

ഇന്ദ്രജിത് റോയ്

Published: 12 Aug 2022 1:51 PM GMT

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍: ജനാധിപത്യം ഇന്ത്യക്കകത്തും പുറത്തും

ഇന്ത്യ അതിന്റെ ജനാധിപത്യ അധഃപതനം ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളുമായും പങ്കിടുന്നുണ്ട്. ഈ പ്രക്രിയയെ സ്വേച്ഛാധിപത്യം, ജനപ്രിയത, വംശീയാധിപത്യം, ഫാസിസ്റ്റ് എന്നിങ്ങനെ വിവിധ തരത്തില്‍ വിവരിക്കാം.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍: ജനാധിപത്യം ഇന്ത്യക്കകത്തും പുറത്തും
X
Listen to this Article

എഴുപത്തിയഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ ഒരു പ്രതിസന്ധിയാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്നത്. ഒരു നരവംശീയ ഭാവന എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ദേശീയതയെ ദുര്‍ബലപ്പെടുത്തുകയും ഹിന്ദു ഭൂരിപക്ഷത്തെ പ്രബലമായ വംശീയവാദികളായി ഏകീകരിക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്.

മതന്യൂനപക്ഷങ്ങളെ ആന്തരിക ശത്രുക്കളായി തിരിച്ചറിയുക മാത്രമല്ല, മറിച്ച് ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട ബഹുജന്‍ സമുദായങ്ങളിലെ അംഗങ്ങള്‍ അവരുടെ വീക്ഷണകോണിലെ ഒരു നല്ല ഹിന്ദുവിന്റെ പ്രതിച്ഛായയുമായി പൊരുത്തപ്പെടുന്നുമില്ല. സമീപ വര്‍ഷങ്ങളില്‍, ആഭ്യന്തര ശത്രുക്കളുടെ പട്ടികയില്‍ ലിബറലുകളും ഇടതുപക്ഷക്കാരും പരിസ്ഥിതി - മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിച്ച ആക്ടിവിസ്റ്റുകള്‍, 'ദേശവിരുദ്ധര്‍' എന്ന് കരുതുന്ന മറ്റുള്ളവരും ഉള്‍പ്പെടുന്നു.

വിയോജിപ്പിന്റെ സ്വരങ്ങളെ ഔദ്യോഗിക ശാസനങ്ങളിലൂടെ വായടപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മഥുരയിലും വാരണാസിയിലും ക്ഷേത്രങ്ങള്‍ തകര്‍ത്താണ് പള്ളികള്‍ നിര്‍മ്മിച്ചതെന്ന അവകാശവാദങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നതുപോലെ ക്ഷേത്രങ്ങളെയും പള്ളികളെയും കുറിച്ചുള്ള പഴയ തര്‍ക്കങ്ങള്‍ വീണ്ടും സജീവമാണ്.

നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്‌ലിംകളും പിന്തുടരുന്ന പ്രാദേശിക പ്രശ്‌നങ്ങളിലെ വിട്ടുവീഴ്ചകള്‍ വരെ വെല്ലുവിളിക്കപ്പെടുക്കുകയാണ്. പുതിയ മതപരമായ സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സമുദായങ്ങള്‍ ഒരുമിച്ച് നെയ്‌തെടുത്ത സാമൂഹിക ഘടനയെ തകര്‍ക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നു.

ഇന്ത്യ അതിന്റെ ജനാധിപത്യ അധഃപതനം ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളുമായും പങ്കിടുന്നുണ്ട്. ഈ പ്രക്രിയയെ സ്വേച്ഛാധിപത്യം, ജനപ്രിയത, വംശീയാധിപത്യം, ഫാസിസ്റ്റ് എന്നിങ്ങനെ വിവിധ തരത്തില്‍ വിവരിക്കാം. അത്തരം നീക്കങ്ങള്‍ ഒരു വംശീയാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നുവെന്ന് ഞാന്‍ മറ്റിടങ്ങളില്‍ വാദിച്ചിട്ടുണ്ട്; അതില്‍ 'ഒരു പ്രബല വംശീയവംശം രാഷ്ട്രീയ നിയന്ത്രണം നേടുകയും തങ്ങളുടെ സമൂഹത്തെയും വംശീയവത്കരിക്കാന്‍ ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു'.

ഇസ്രായേല്‍, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ വംശീയ രാഷ്ട്രങ്ങള്‍, രാഷ്ട്രത്തിന്റെ കാതലായി കണക്കാക്കുന്ന സാമൂഹിക ഗ്രൂപ്പുകളും രാജ്യത്തിന് ബാഹ്യവുമായി കണക്കാക്കുന്ന ഗ്രൂപ്പുകളും തമ്മിലുള്ള വേര്‍തിരിവുകള്‍ ദൃഢമാക്കുന്ന നയങ്ങള്‍ രൂപപ്പെടുത്തുന്നു.

തീര്‍ച്ചയായും, ഇത്തരം വംശീയ സമൂഹങ്ങളിലെ പ്രബല ഗ്രൂപ്പുകള്‍ ജനാധിപത്യത്തെ വിലമതിക്കുന്നു - കുറഞ്ഞത് അവര്‍ക്ക് വേണ്ടിയെങ്കിലും. പലപ്പോഴും അവര്‍ തങ്ങളുടെ ജനാധിപത്യ സ്ഥാപനങ്ങളില്‍ അഭിമാനം കൊള്ളുന്നു. എന്നാല്‍, ജനസംഖ്യയിലെ ഒരു വിഭാഗത്തെ ഘടനാപരമായി ഒഴിവാക്കുന്നതില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയം ജനാധിപത്യമായി യോഗ്യത നേടുമെന്ന് ന്യായമായും പറയാന്‍ കഴിയില്ല.

ഫ്രീഡം ഹൗസ്, വി-ഡെം തുടങ്ങിയ സ്ഥാപനങ്ങളെ ജനാധിപത്യമെന്ന നിലയില്‍ ഇന്ത്യയുടെ പദവി പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിച്ച ഇന്ത്യയിലെ സമീപകാല സംഭവങ്ങള്‍, ഇന്ത്യയുടെ ജനാധിപത്യ തകര്‍ച്ചയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇതൊരു വംശീയാധികാര സമൂഹമായി മാറിക്കഴിഞ്ഞോവെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു.

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്

ജനാധിപത്യത്തിന്റെ ആഭ്യന്തര തകര്‍ച്ചക്കിടയിലും, ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ആഗോള ശ്രമങ്ങളില്‍ മുന്‍നിരയില്‍ തുടരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. വാസ്തവത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും മാതാവായി ഇന്ത്യയെ വാഴ്ത്തുകയും പങ്കാളിത്തപരമായ തീരുമാനങ്ങള്‍ എടുക്കുകയും രാജകീയ അധികാരത്തെക്കുറിച്ചുള്ള പരിശോധനകളും സന്തുലിതാവസ്ഥകളും സംബന്ധിച്ച രാജ്യത്തിന്റെ പൈതൃകത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയ, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയ്‌ക്കൊപ്പം ക്വാഡ് (Quadrilateral Security Dialogue) എന്നറിയപ്പെടുന്ന ചതുര്‍ഭുജ സുരക്ഷാ സംഭാഷണത്തിന്റെ സ്ഥാപക അംഗമാണ് ഇന്ത്യ. ക്വാഡിലെ അംഗങ്ങള്‍ സ്വതന്ത്രവും തുറന്നതും സുരക്ഷിതവും സമ്പന്നവുമായ ഇന്തോ-പസഫിക് മേഖലക്കായുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കിയതാണ്. ഏഷ്യയിലും അതിനപ്പുറവും ചൈനയുടെ വര്‍ധിച്ചുവരുന്ന സാമ്പത്തിക, സൈനിക സ്വാധീനത്തെക്കുറിച്ച് അവര്‍ ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്യുന്നു.

ജനാധിപത്യത്തിന്റെ ആഭ്യന്തര ശോഷണം കണക്കിലെടുക്കുമ്പോള്‍, ക്വാഡിലെ ഇന്ത്യയുടെ അംഗത്വം പ്രാധാന്യമര്‍ഹിക്കുന്നു. ഏഷ്യ-പസഫിക്കിനേക്കാള്‍ ഇന്തോ-പസഫിക്കിന്റെ ദര്‍ശനങ്ങളാണ് ക്വാഡിനെ നയിക്കുന്നത്. ഏഷ്യയിലും അതിനപ്പുറവും ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച് ഇന്ത്യയും ജപ്പാനും പങ്കിടുന്ന ആശങ്കകളുടെ പ്രകടനമായി 2006-'07 ല്‍ ആദ്യമായി വിഭാവനം ചെയ്ത ആശയമാണ് ക്വാഡ്.

ചൈനയുമായുള്ള തങ്ങളുടെ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സഖ്യങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതില്‍ അമേരിക്കയ്ക്ക് താല്‍പ്പര്യമുണ്ടായതോടെ, ഈ പദത്തിന് ഇപ്പോള്‍ ഭൗമരാഷ്ട്രീയ പ്രാധാന്യം ലഭിച്ചു. വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, ക്വാഡിന്റെ മിക്ക പരിഗണനകളും പസഫിക് സമുദ്രത്തിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ഭാവനയെ അടിസ്ഥാനമാക്കിയുള്ളതാണ്, ലോകത്തിലെ ഭൂരിഭാഗം ചരക്കുകളും ഊര്‍ജ വിതരണവും കൊണ്ടുപോകുന്ന പ്രദേശമാണ് ഇത്.

പല നിരീക്ഷകരും ഇന്തോ-പസഫിക്കിനെ യൂറേഷ്യയിലൂടെ കടന്നുപോകുന്ന ട്രില്യണ്‍ കണക്കിന് ഡോളര്‍ മതിപ്പുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് ബദലായി കാണുന്നു. ബരാക്ക് ഒബാമയുടെ അമേരിക്കന്‍ പ്രസിഡന്റായുള്ള രണ്ടാമത്തെ കാലയളവില്‍ ഇന്തോ-പസഫിക് സാമ്പത്തിക ഇടനാഴിക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.

2017 ലെ ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ കണ്‍വെന്‍ഷനില്‍ സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് പിന്തുണ പ്രഖ്യാപിച്ചതിലൂടെ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ കാഴ്ചപ്പാട് വിപുലീകരിച്ചു. നിലവിലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്വതന്ത്രവും തുറന്നതും സുരക്ഷിതവും സമ്പന്നവുമായ ഇന്തോ-പസഫിക് മേഖലയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്ന് മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരോടൊപ്പം കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഒരു ലേഖനത്തില്‍ എഴുതി.

സ്വന്തം നാട്ടില്‍ ജനാധിപത്യം തകര്‍ന്നിട്ടും ഇന്ത്യയുടെ അംഗത്വം പല അസ്വാരസ്യങ്ങളും ഉയര്‍ത്തിയെങ്കിലും ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തികവും സൈനികവുമായ വളര്‍ച്ചയെ സന്തുലിതമാക്കാനുള്ള പാശ്ചാത്യ, ഏഷ്യന്‍ ശ്രമങ്ങളായി ഇത് കൃത്യമായി മനസ്സിലാക്കപ്പെട്ടു.


രാജ്യത്ത് ജനാധിപത്യം ഔപചാരികമായി നിര്‍ത്തിവയ്ക്കപ്പെടുമെന്ന ഉടനടിയുള്ളതോ ദീര്‍ഘകാലത്തേതോ ആയ ഭീഷണിയൊന്നും ഇന്ത്യയില്‍ കാണുന്നില്ല. ജനാധിപത്യത്തെ പരോക്ഷമായി തള്ളിപ്പറഞ്ഞ യൂറോപ്യന്‍ ഫാസിസ്റ്റ് ഡെംഗോഗുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം പ്രഖ്യാപിക്കുന്നതിന് മോദിക്ക് മടിയില്ല. 2019-ലെ ഉജ്ജ്വലമായ വിജയത്തോടെ വീണ്ടും അധികാരത്തിലേറിയതു മുതല്‍ അവര്‍ പരാജയപ്പെട്ട പ്രവിശ്യാ തെരഞ്ഞെടുപ്പുകളുടെ ജനവിധിയെ ഭാരതീയ ജനതാ പാര്‍ട്ടി ബഹുമാനിക്കുന്നു.

ഇറ്റാലിയന്‍ സ്വേച്ഛാധിപതി ബെനിറ്റോ മുസോളിനിയെ പോലെ ഒരു ഫ്യൂറര്‍ അല്ലെങ്കില്‍ നേതാവായി സ്വയം പ്രഖ്യാപിക്കുന്നതിനുപകരം മോദി താന്‍ ജനങ്ങളുടെ സേവകനാണെന്നു സ്വയം പ്രഖ്യാപിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് മോദി പ്രതിജ്ഞാബദ്ധനാണ്. അദ്ദേഹത്തിന്റെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയാല്‍ പരിശോധനകള്‍ക്കും സന്തുലിതാവസ്ഥകള്‍ക്കും വിധേയമാണ്. വാസ്തവത്തില്‍, അത്തരം പരിശോധനകളും സന്തുലിതാവസ്ഥകളും മോദിയെപ്പോലുള്ള കരിസ്മാറ്റിക് നേതാവിനെപ്പോലും സമ്പൂര്‍ണ്ണ അധികാരം ഏറ്റെടുക്കുന്നതില്‍ നിന്ന് തടയാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നവീകരണം

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളില്‍ രാജ്യം മുന്‍നിരയിലുണ്ടെങ്കിലും, ആഭ്യന്തര രാഷ്ട്രീയത്തിന്റെയും വിദേശ നയത്തിന്റെയും പരസ്പര ബന്ധം നിരീക്ഷിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആശ്ചര്യം തോന്നാം.

എല്ലാത്തിനുമുപരി, ട്രംപിന് കീഴില്‍ ഇന്തോ-പസഫിക്കിന് ഒരു ഉത്തേജനം ലഭിച്ചു; ഇത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഒരു മാതൃക അല്ലെങ്കിലും. ചരിത്രത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കും കോളനിവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ യുദ്ധങ്ങള്‍ നടത്തി.

അതുപോലെ തന്നെ, ഇന്ത്യയുടെ പാശ്ചാത്യ സഖ്യകക്ഷികള്‍ ചൈനയെ സന്തുലിതമാക്കുന്നതില്‍ ഈ രാജ്യം നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍, രാജ്യത്തിനകത്തെ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങളെ അവഗണിക്കാന്‍ സാധ്യതയുണ്ട്. അയല്‍പക്കത്ത് ചൈനയുടെ വര്‍ധിച്ചുവരുന്ന അധിനിവേശം നിയന്ത്രിക്കുന്നതിനും പ്രാദേശികവല്‍ക്കരിച്ച മത സംഘര്‍ഷങ്ങള്‍ വിശാലമായ സാമുദായിക സംഘര്‍ഷത്തിലേക്ക് അധഃപതിക്കുന്നതില്‍ നിന്ന് തടയുന്നതിനും ഇന്ത്യ സ്വന്തം പാശ്ചാത്യ സഖ്യകക്ഷികളെ വളര്‍ത്തിയെടുക്കാന്‍ സാധ്യതയുണ്ട്.

അതേ അനിവാര്യത-പാശ്ചാത്യ സഖ്യകക്ഷികളെ വളര്‍ത്തിയെടുക്കുക എന്നത്-ജനാധിപത്യത്തെ ഔപചാരികമായി നിര്‍ത്തിവയ്ക്കാതിരിക്കാന്‍ ഇന്ത്യയെ സഹായിക്കും.

മറ്റിടങ്ങളിലെന്നപോലെ ഇന്ത്യയിലും ജനാധിപത്യം പുതുക്കുന്നതിനുള്ള പ്രാഥമിക ഉറവിടം ആഭ്യന്തരമായിരിക്കും. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെ അഭിലാഷം നിയന്ത്രിക്കുന്നതില്‍ ചെറിയ ചില വിജയങ്ങള്‍ കാണിച്ച പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യിലാണ് അത്തരമൊരു ഉറവിടം.

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകം, ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി തുടങ്ങിയ സംസ്ഥാന നിര്‍ദ്ദിഷ്ട പാര്‍ട്ടികളുടെ ദേശീയ സഖ്യം 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും.

നിലവിലെ ഭരണകൂടം കടയ്ക്കല്‍ കത്തിവെക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഒരു അടിത്തറ സൃഷ്ടിക്കാന്‍ കഴിയുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ മറ്റൊരു ഉറവിടം വാഗ്ദാനം ചെയ്യാന്‍ കഴിയും. കര്‍ഷക സമരങ്ങള്‍, 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ സൊസൈറ്റി ആക്ടിവിസ്റ്റുകളും ഇന്ത്യയിലെ ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങള്‍ക്ക് അനുകൂലമായി നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും അടുത്തിടെ നടത്തിയ പ്രതിഷേധങ്ങളും ഈ ദിശയില്‍ പ്രതീക്ഷയുടെ ചില കിരണങ്ങള്‍ നല്‍കുന്നു. എന്നാല്‍, ഇത് ഫലപ്രദമായി ചെയ്യണമെങ്കില്‍ ലോകമെമ്പാടും നല്ല ഖ്യാതി ആയിരിക്കുമ്പോള്‍ തന്നെ നമ്മുടെ ജനാധിപത്യം കടന്നു പോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യക്കാര്‍ ബോധവാന്മാരായിരിക്കണം.


TAGS :