
സന്ദീപ് പാണ്ഡെ
Published: 28 Nov 2022 12:31 PM GMT
നരേന്ദ്ര മോദിയുടെ പുതിയ തമിഴ് പ്രേമം
പ്രധാനമന്ത്രി പദത്തിന്റെ എട്ടാം വർഷത്തിൽ നരേന്ദ്ര മോദി, തമിഴ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഭാഷകളിലൊന്നാണെന്ന് കണ്ടെത്തി.

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അല്ലെങ്കിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 'ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാൻ' എന്ന ആശയത്തിനായി വളരെക്കാലമായി വാദിക്കുന്നു, ഇത് അടുത്ത കാലത്തായി 'ഒരു രാജ്യം-ഒരു മതം-ഒരു ഭാഷ' എന്ന ഇംഗ്ലീഷ് പദപ്രയോഗമായി വിവർത്തനം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ...
ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനക്ക്...
വാർത്തകളുടെ, വിശകലനങ്ങളുടെ വിശാല ലോകം: മീഡിയവൺ ഷെൽഫ്
Already have an account ?Login
രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അല്ലെങ്കിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 'ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാൻ' എന്ന ആശയത്തിനായി വളരെക്കാലമായി വാദിക്കുന്നു, ഇത് അടുത്ത കാലത്തായി 'ഒരു രാജ്യം-ഒരു മതം-ഒരു ഭാഷ' എന്ന ഇംഗ്ലീഷ് പദപ്രയോഗമായി വിവർത്തനം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ ബിജെപി സർക്കാർ കാശി തമിഴ് സംഗമം സംഘടിപ്പിച്ചുവെന്നത് കൗതുകകരമാണ്.
എന്തുകൊണ്ടാണ് ബി.ജെ.പിക്കും ആര്.എസ്.എസിനും ഇത്തരമൊരു പരിപാടിയുടെ ആവശ്യകത തോന്നിയത്? നരേന്ദ്ര മോദിയുടെ എല്ലാ പരിപാടികളും വളരെ പ്രചാരത്തിലുള്ളതും ഒന്നിലധികം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതുമാണ്. ഇത് ഒരിക്കലും നിരുപദ്രവകരമായ ഒരു മത/ സാംസ്കാരിക പരിപാടിയല്ല. എല്ലാത്തിനുമുപരി, ആർഎസ്എസ് സ്വയം ഒരു സാംസ്കാരിക സംഘടന എന്ന് വിളിക്കുന്നു, പക്ഷേ അതിന്റെ രാഷ്ട്രീയ രൂപകൽപ്പനകൾ കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തുന്നത് ഒരിക്കലും അവസാനിച്ചിട്ടില്ല.
ബി.ജെ.പിയും ആർ.എസ്.എസും തമിഴ്നാടിനെ പരിപാലിക്കുന്നുണ്ടെന്നും ഒരു ദിവസം അതിന്റെ പിന്തുണ നേടാൻ ആഗ്രഹിക്കുന്നുവെന്നും കാണിക്കാനുള്ള ശ്രമമാണ് കാശി തമിഴ് സംഗമം
കേന്ദ്ര സർക്കാരുകൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിർത്ത ചരിത്രമാണ് തമിഴ്നാടിനുള്ളത്. 1937-ൽ തന്നെ ഹിന്ദിയിൽ നിർബന്ധിത അധ്യാപനം എന്ന ആശയത്തെ പെരിയാർ ഇ.വി.രാമസ്വാമി എതിർത്തിരുന്നു. 1960 കളിൽ ഹിന്ദിക്കെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചു, അതിൽ നിരവധി ആളുകൾ അവരുടെ ജീവൻ ബലിയർപ്പിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ ത്രിഭാഷാ ഫോർമുല ഔദ്യോഗികമായി പിന്തുടരാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് തമിഴ്നാട്. അവർ ഒരു ദ്വിഭാഷാ ഫോർമുല സ്വീകരിച്ചു.

ത്രിഭാഷാ ഫോർമുലയെ ആ നാട്ടിലെ ജനങ്ങൾ സാമ്രാജ്യത്വ അജണ്ടയായി കാണുന്നത് മറന്ന് ബിഹാറിൽ നിന്നുള്ള തമിഴ്നാട് ഗവർണർ ആർ.എൻ രവി നടത്തിയ റിപ്പബ്ലിക്ക് ദിന പ്രഭാഷണം വിവാദം ആയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് തമിഴ്‌നാട്ടിൽ നിന്നായിരിക്കുമെന്ന ബോധ്യമായിരിക്കും തന്റെ മണ്ഡലത്തിൽ തമിഴരെ ബബഹുമാനിക്കാൻ നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി പദത്തിന്റെ എട്ടാം വർഷത്തിൽ അദ്ദേഹം, തമിഴ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഭാഷകളിലൊന്നാണെന്ന് കണ്ടെത്തി.
തമിഴ്, സംസ്കൃതം എന്നീ രണ്ട് ക്ലാസിക്കൽ ഭാഷകൾ ശിവന്റെ വായിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. തുടക്കത്തിൽ ഹിന്ദിയിൽ എഞ്ചിനീയറിംഗ്, മെഡിസിൻ പുസ്തകങ്ങളുടെ വിവർത്തനം വേണമെന്ന് വാദിച്ചിരുന്ന അമിത് ഷാ ഇപ്പോൾ അത്തരം പുസ്തകങ്ങൾ തമിഴിൽ ലഭ്യമാക്കുന്നതിൽ അഭിനന്ദിക്കുന്നു. ഉത്തർ പ്രദേശ് സർക്കാരും കേന്ദ്ര സർക്കാരും ചേർന്ന് സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിൽക്കുന്ന കാശി തമിഴ് സംഗമത്തിൽ കാശിയും തമിഴ്‌നാടും തമ്മിലുള്ള മതപരമായ ബന്ധം ഉയർത്തിക്കാട്ടി. എന്തുകൊണ്ടാണ് തമിഴ്നാട് സർക്കാർ ഈ ആഘോഷങ്ങളുടെ ഭാഗമാകാത്തത്? കേന്ദ്ര, യു.പി സർക്കാരുകളുടെ ക്ഷണത്തോട് തമിഴ്നാട് സർക്കാർ പ്രതികരിച്ചില്ലെന്നാണ് അറിയുന്നത്.
തമിഴ്നാട് ഒരു ജമ്മു കശ്മീരോ നാഗാലാൻഡോ അല്ല. വ്യക്തമായ ഹിന്ദു സ്വത്വവും ഇന്ത്യൻ സംസ്കാരത്തോട് ചേർന്നുകിടക്കുന്ന ഒരു പ്രത്യേക സംസ്കാരവുമുള്ള ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ സംസ്ഥാനമാണിത്.
അത് എല്ലാ ഇന്ത്യക്കാരുടെയും മേൽ ഹിന്ദുമതം അടിച്ചേൽപ്പിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. പെരിയാർ ബ്രാഹ്മണിക്കൽ ഹിന്ദുമതത്തിനെതിരെ നിലപാടെടുക്കുകയും തമിഴ്നാട്ടിലെ ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ദലിത് വിരുദ്ധമോ ശൂദ്ര വിരുദ്ധമോ ആയ ഗ്രന്ഥങ്ങളുള്ള ഹിന്ദു മതഗ്രന്ഥങ്ങള് അദ്ദേഹം കത്തിച്ചു. യുപിയിൽ ബ്രാഹ്മണരുമായി സഖ്യത്തിൽ ഏഴ്പ്പെട്ടപ്പോൾ മായാവതിക്ക് പോലും ദളിത് ഐക്കൺ എന്ന നിലയിൽ അദ്ദേഹത്തെ ഉപേക്ഷിക്കേണ്ടി വന്നു. മായാവതി സർക്കാർ നിർമ്മിച്ച ലക്നൗ സ്മാരകങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ദലിത് ഐക്കണുകളിൽ പെരിയാർ അദ്ദേഹത്തിന്റെ അഭാവത്താൽ ശ്രദ്ധേയമാണ്. ഇന്ന് തമിഴ്നാട്ടിൽ ആധിപത്യം പുലർത്തുന്ന രണ്ട് രാഷ്ട്രീയ പാർട്ടികൾ - ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എന്നിവ അദ്ദേഹം രൂപീകരിച്ച പാർട്ടിയിൽ നിന്ന് ഉയർന്നുവന്നു - ദ്രാവിഡ കഴകം (ഡികെ).
നിലവിലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പിതാവും അഞ്ച് തവണ ഡി.എം.കെ സര് ക്കാരിന്റെ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി പ്രഖ്യാപിത നിരീശ്വരവാദിയായിരുന്നു. വാരാണസി, പ്രയാഗ്രാജ്, അയോധ്യ എന്നിവിടങ്ങളിലെ മതപരമായ തീർത്ഥാടനത്തിന് തമിഴ്നാട്ടിൽ നിന്നുള്ളവരെ കൊണ്ടുപോകുന്ന ഹിന്ദു മത സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരിപാടിക്ക് രൂപം നൽകുന്ന കേന്ദ്ര സർക്കാർ എങ്ങനെയാണ് തമിഴ്നാട് സർക്കാർ അതിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നത്? തമിഴരിൽ ഏറ്റവും ആധിപത്യം പുലർത്തുന്ന പെരിയാർ ഇ.വി.രാമസാമി കാശി തമിഴ് സംഗമത്തിൽ ഇടം പിടിക്കുന്നില്ല.

ഇനി നമുക്ക് ഹിന്ദുസ്ഥാൻ അല്ലെങ്കിൽ ഒരു രാഷ്ട്രം എന്ന ആശയത്തിലേക്ക് വരാം. തമിഴ്നാട്ടിലെ ആത്മാഭിമാന പ്രസ്ഥാനത്തിന് നേതൃത്വം നൽകുമ്പോൾ പെരിയാർ ഒരു സ്വതന്ത്ര ദ്രാവിഡ നാടോ ദ്രാവിഡർക്ക് ഭൂമിയോ വേണമെന്ന് വാദിച്ചിരുന്നു. അടുത്തിടെ, ഡിഎംകെ പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ എ രാജ, സംസ്ഥാനത്തിന് സ്വയംഭരണാവകാശം നിഷേധിക്കപ്പെടുകയാണെങ്കിൽ പ്രത്യേക തമിഴ്നാട് എന്ന ആശയം പുനരുജ്ജീവിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ ചെന്നൈ വിമാനത്താവളത്തിൽ നടന്ന മറ്റൊരു സംഭവത്തിൽ ഡി.എം.കെ നേതാവും കരുണാനിധിയുടെ മകളും ആയ കനിമൊഴിയോട് താൻ ഇന്ത്യക്കാരിയാണോ എന്ന് കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ വനിതാ ഓഫീസർ ചോദിച്ചു. ഹിന്ദി സംസാരിക്കാത്ത ജനസംഖ്യയെ അപമാനിക്കുന്നത് എല്ലായ്പ്പോഴും ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പെടാത്ത ആളുകളെ അകറ്റിയിട്ടുണ്ട്. കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും ഹിന്ദി അടിച്ചേൽപ്പിച്ചതിന് 85 കാരനായ ഡിഎംകെ പ്രവർത്തകൻ സ്വയം ജീവനൊടുക്കിയത് ഈ അടുത്താണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളും ജനങ്ങളും തമ്മിലുള്ള അനുപാതമുള്ള തമിഴ്നാട്, ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ തസ്തികയിലേക്ക് ജാതി അടിസ്ഥാനമാക്കിയുള്ള സംവരണ സമ്പ്രദായം നടപ്പാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്
തമിഴ്നാട് ഒരു ജമ്മു കശ്മീരോ നാഗാലാൻഡോ അല്ല. വ്യക്തമായ ഹിന്ദു സ്വത്വവും ഇന്ത്യൻ സംസ്കാരത്തോട് ചേർന്നുകിടക്കുന്ന ഒരു പ്രത്യേക സംസ്കാരവുമുള്ള ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ സംസ്ഥാനമാണിത്. എന്നാൽ അത് ബി.ജെ.പി/ ആർ.എസ്.എസ് പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ബ്രാഹ്മണിക്കൽ ഹിന്ദുമതം എന്ന ആശയത്തിൽ നിന്ന് വിഭിന്നമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളും ജനങ്ങളും തമ്മിലുള്ള അനുപാതമുള്ള തമിഴ്നാട്, ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ തസ്തികയിലേക്ക് ജാതി അടിസ്ഥാനമാക്കിയുള്ള സംവരണ സമ്പ്രദായം നടപ്പാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്. തങ്ങളുടെ നയങ്ങൾ തമിഴ്നാടിനെ കൂടുതൽ അകറ്റുകയാണെന്നും തമിഴ് രാഷ്ട്രീയത്തിൽ കടന്നുകയറുന്നതിൽ പരാജയപ്പെട്ടെങ്കിലും അവർക്ക് അത് താങ്ങാൻ കഴിയില്ലെന്നും ബി.ജെ.പി/ആർ.എസ്.എസ് തിരിച്ചറിയുന്നു.
അതിനാൽ, ബി.ജെ.പിയും ആർ.എസ്.എസും തമിഴ്നാടിനെ പരിപാലിക്കുന്നുണ്ടെന്നും ഒരു ദിവസം അതിന്റെ പിന്തുണ നേടാൻ ആഗ്രഹിക്കുന്നുവെന്നും കാണിക്കാനുള്ള ശ്രമമാണ് കാശി തമിഴ് സംഗമം. എന്നാൽ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള, ആയിരക്കണക്കിന് സ്പോൺസർ ചെയ്ത തമിഴർ പങ്കെടുക്കുന്ന ഒരു പരിപാടിക്ക് സംസ്ഥാന സർക്കാരിന്റെയോ തമിഴ്നാട്ടിലെ സാധാരണ ജനങ്ങളുടെയോ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം നേടാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കുന്നില്ല.
കടപ്പാട് : കൗണ്ടർ കറൻറ്സ് / വിവർത്തനം : അഫ്സൽ റഹ്‌മാൻ