Quantcast
MediaOne Logo

അപൂർവ വിശ്വനാഥ്

Published: 4 Sep 2022 12:42 PM GMT

ബാബരി: കോടതിയലക്ഷ്യ കേസ് അവസാനിപ്പിക്കുമ്പോൾ

ബാബരി മസ്ജിദിന്റെ തകർച്ചയിൽ ജുഡീഷ്യറിയുടെ പങ്കിനെ ഓർമപ്പെടുത്തുന്നത് കൂടിയാണ് ഈ നടപടി.

ബാബരി: കോടതിയലക്ഷ്യ കേസ്  അവസാനിപ്പിക്കുമ്പോൾ
X

1992 ൽ ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കും ചില സംഘപരിവാർ നേതാക്കൾക്കുമെതിരെയുള്ള മൂന്ന് പതിറ്റാണ്ടോളം നീണ്ട കോടതിയലക്ഷ്യ നടപടികൾക്ക് സുപ്രീം കോടതി തിരശീലയിട്ടിരിക്കുകയാണ്. ഹരജിക്കാരനായ അസ്‌ലം ഭുറെയും മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിംഗ് ഉൾപ്പെടെയുള്ള നിരവധി പ്രതികളും മരിച്ച സാഹചര്യത്തിൽ "എന്തിനാണ് ചത്ത കുതിരയെ വീണ്ടും ചവിട്ടിക്കൊല്ലുന്നതെന്ന്" ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. അതേ ശ്വാസത്തിൽ, കോടതി സ്വന്തം പരാജയം സമ്മതിക്കുകയും കേസ് നേരത്തെ എടുക്കാത്തത് "ദൗർഭാഗ്യകരം" ആണെന്നും പറഞ്ഞു. ബാബരി മസ്ജിദിന്റെ തകർച്ചയിൽ ജുഡീഷ്യറിയുടെ പങ്കിനെ ഓർമപ്പെടുത്തുന്നത് കൂടിയാണ് ഈ അംഗീകാരം.


അന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ നിന്ന് സുപ്രീം കോടതി അകന്നിട്ടില്ലെന്ന ഓർമ്മപ്പെടുത്തലാണ് ഈ കേസ്.


കല്യാൺ സിങ്ങിനും മറ്റു ചിലർക്കുമെതിരെ 1992 ഏപ്രിലിലാണ് കോടതിയലക്ഷ്യ ഹരജികൾ ഫയൽ ചെയ്യപ്പെടുന്നത്. തർക്കഭൂമിയിൽ അസ്വാഭാവിക പ്രവർത്തനങ്ങൾ നടക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജിക്കാരനായ അസ്‌ലം ഭുറെ കോടതിയെ സമീപിച്ചത്. 1992 സെപ്തംബറിനും നവംബറിനും ഇടയിൽ ദിവസവും കേസ് പരിഗണിച്ചിരുന്നതായി ഭുറെയുടെ അഭിഭാഷകൻ എം.എം കശ്യപ് ഉൾപ്പെടെയുള്ള അഭിഭാഷകർ ഓർക്കുന്നു. ആ ഹിയറിംഗുകളിൽ പലതും നടന്നത് കഴിഞ്ഞ ആഴ്ച കേസ് തീർപ്പാക്കിയ അതേ കോടതി നമ്പർ 3 ലാണ് എന്നതും യാദൃശ്ചികമായി.

1992 നവംബർ 28 ന്, ശനിയാഴ്ച പുറപ്പെടുവിച്ച ഒരു വിധിന്യായത്തിൽ, ജസ്റ്റിസുമാരായ എം എൻ വെങ്കടാചലയ്യ, ജി എൻ റേ എന്നിവരുൾപ്പെട്ട ബെഞ്ച് ആ വർഷം ഡിസംബർ 6 മുതൽ 12 വരെ ഉത്തർപ്രദേശ് സർക്കാർ "പ്രതീകാത്മക കർസേവ" എന്ന് വിശേഷിപ്പിച്ചതിനെ അനുവദിച്ചു. ബി.ജെ.പി എം.പിമാരായ സ്വാമി ചിന്മയാനന്ദ്, വിജയരാജെ സിന്ധ്യ എന്നിവരുടെ കത്തുകളും യു.പി ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചു. യു.പി സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകനായിരുന്ന അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, "സാഹചര്യത്തിന്റെ മാനസികാവസ്ഥയിലുള്ള തികച്ചും ആശ്വാസകരവും ഉചിതവുമായ പുരോഗതി" കോടതിയെ അറിയിച്ചു. സൈറ്റിൽ നിർമ്മാണ സാമഗ്രികൾ ഇല്ലെന്ന് കോടതിയിൽ ഫാക്സ് ചെയ്ത സ്വന്തം നിരീക്ഷകന്റെ റിപ്പോർട്ടുകളെയും കോടതി ആശ്രയിച്ചിരുന്നു.



ഉറപ്പ് നൽകിയിട്ടും, ഡിസംബർ 6 ന് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ സംസ്ഥാന സർക്കാരിന്റെ നിരീക്ഷണത്തിൽ വീഴാൻ തുടങ്ങിയപ്പോൾ അഭിഭാഷകരും മാധ്യമപ്രവർത്തകരും ജസ്റ്റിസ് വെങ്കടാചലയ്യയെ അറിയിക്കാൻ ഓടിയെത്തി. അന്ന് വൈകുന്നേരം 5 മണിക്ക് ജസ്റ്റിസ് വെങ്കടാചലയ്യയുടെ വസതിയിൽ സുപ്രീം കോടതിയുടെ അടിയന്തര സിറ്റിംഗ് നടന്നു. അത് രാത്രി 9 മണി വരെ നീണ്ടു. ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ സംസ്ഥാന സർക്കാരുകളുടെ അഭിഭാഷകരായ വേണുഗോപാൽ, ആദർശ് ഗോയൽ (പിന്നീട് സുപ്രീം കോടതി ജഡ്ജിയും ഇപ്പോൾ ദേശീയ ഹരിത ട്രിബ്യൂണൽ ചെയർമാനും ആയി ഇദ്ദേഹം) എതിർത്തില്ല. തുടർന്ന് വേണുഗോപാൽ കേസിൽ നിന്ന് സ്വയം പിൻവാങ്ങി. എന്നാൽ ഉത്തർപ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതായി അന്നത്തെ അറ്റോർണി ജനറൽ മിലോൺ ബാനർജി ജഡ്ജിമാരെ അറിയിച്ചതോടെ, "കൂടുതൽ ഉത്തരവുകൾ ആവശ്യമില്ലെന്ന" ഒരു വരിയോടെ കോടതി ഉത്തരവ് അവസാനിപ്പിച്ചു.

ബാബരി മസ്ജിദ് തകർക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പിന്നീട് ഏറ്റെടുക്കേണ്ടതായിരുന്നുവെങ്കിലും 1994 നും 2000 നും ഇടയിൽ ഒരു തവണ പോലും ലിസ്റ്റ് ചെയ്തില്ല. കോടതിയലക്ഷ്യ ഹർജികൾ 2000-ത്തിൽ ഒരിക്കൽ ഹിയറിംഗിന് വന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നുവെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു.

ഡിസംബര് 18ന് സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസയക്കുകയും കേസ് കേൾക്കാനുമുള്ള തിടുക്കത്തിലായിരുന്നു. കല്യാൺ സിങ്ങിനും മറ്റ് ആറ് പ്രതികളും മറുപടി നൽകാൻ മൂന്ന് മാസമെടുത്തു. എന്നാൽ, അതിനുശേഷം കോടതിയലക്ഷ്യ ഹരജികൾ കോടതി പരിഗണിച്ചില്ല. കേസ് കോടതി തന്നെ തുടങ്ങി വെച്ചതിനാൽ സത്യവാങ്മൂലത്തിന്റെ പകർപ്പുകൾ കോടതിയുടെ പക്കൽ മാത്രം അവശേഷിച്ചു. അതേസമയം, ജസ്റ്റിസ് വെങ്കടാചലയ്യ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു, 1994 ഒക്ടോബർ 24 ന്, കല്യാൺ സിംഗ് സുപ്രീം കോടതിയിൽ നൽകിയ സത്യ പ്രതിജ്ഞയുടെ നഗ്നമായ ലംഘനത്തിന് കുറ്റക്കാരനെന്ന് വിധിക്കുകയും ഒരു ദിവസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.1992 ജൂലൈയിൽ തൽസ്ഥിതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ഒരു പ്ലാറ്റ്ഫോം നിർമ്മിക്കാൻ അനുവദിക്കുന്നതിനായിരുന്നു ഇത്. ബാബരി മസ്ജിദിനോട് ചേർന്നുള്ള 67.703 ഏക്കർ ഭൂമി ഏറ്റെടുത്ത 1993 ലെ "അയോധ്യയിലെ ചില പ്രദേശങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നിയമത്തിന്റെ" ഭരണഘടനാ സാധുത സുപ്രീം കോടതി 3:2 വിധിന്യായത്തിൽ ശരിവച്ചു. ചീഫ് ജസ്റ്റിസ് വെങ്കടാചലയ്യ, ജസ്റ്റിസ് ജി എൻ റേ എന്നിവരുൾപ്പെട്ട ഭൂരിപക്ഷ അഭിപ്രായമാണ് ജസ്റ്റിസ് ജെ എസ് വർമ്മ എഴുതിയത്. ജസ്റ്റിസുമാരായ സാം പിറോജ് ബറൂച്ച, എഎം അഹമ്മദി എന്നീ രണ്ട് ന്യൂനപക്ഷ ജഡ്ജിമാരാണ് ഭൂമി ഏറ്റെടുക്കലിന്റെ സാധുത റദ്ദാക്കിയത്.



ബാബരി മസ്ജിദ് തകർക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പിന്നീട് ഏറ്റെടുക്കേണ്ടതായിരുന്നുവെങ്കിലും 1994 നും 2000 നും ഇടയിൽ ഒരു തവണ പോലും ലിസ്റ്റ് ചെയ്തില്ല. കോടതിയലക്ഷ്യ ഹർജികൾ 2000-ത്തിൽ ഒരിക്കൽ ഹിയറിംഗിന് വന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നുവെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു. 2010-ൽ ഭുറെ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് കോടതിയിൽ നിന്ന് തീയതി ചോദിക്കാൻ പോലും നിർദ്ദേശമില്ലായിരുന്നു. അപ്പോഴേക്കും തർക്കഭൂമിയുടെ പട്ടയ തർക്കം സുപ്രീം കോടതിയിലെത്തുകയും ഹിയറിങ്ങുകൾ പുതിയ ദിശയിൽ എത്തുകയും ചെയ്തു.



ഉറപ്പ് നൽകിയിട്ടും, ഡിസംബർ 6 ന് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ സംസ്ഥാന സർക്കാരിന്റെ നിരീക്ഷണത്തിൽ വീഴാൻ തുടങ്ങിയപ്പോൾ അഭിഭാഷകരും മാധ്യമപ്രവർത്തകരും ജസ്റ്റിസ് വെങ്കടാചലയ്യയെ അറിയിക്കാൻ ഓടിയെത്തി.


ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി എന്തുകൊണ്ട് ഹിയറിംഗിനായി എടുത്തില്ല എന്ന ചോദ്യത്തിന്, ലിസ്റ്റിംഗിനായി കേസുകൾക്ക് മുൻഗണന നൽകുന്നതിൽ ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെ പ്രശ്നങ്ങൾ വെങ്കടാചായല ചൂണ്ടിക്കാണിച്ചിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം ചീഫ് ജസ്റ്റിസ് യു.യു ലളിത് ലിസ്റ്റിംഗ് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയതോടെ കേസ് കോടതിയിൽ എത്തി.

അന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ നിന്ന് സുപ്രീം കോടതി അകന്നിട്ടില്ലെന്ന ഓർമ്മപ്പെടുത്തലാണ് ഈ കേസ്. ഒരു ഹിയറിംഗും കൂടാതെ കേസ് അവസാനിപ്പിച്ചപ്പോൾ, സുപ്രീം കോടതി പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ വിട്ടു.


TAGS :