ചാമ്പ്യൻസ് ലീഗ് ആദ്യ സെമിയിൽ പിഎസ്‌ജിയെ ആർബി ലീപ്‌സിഷ് നേരിടും
കാല്‍നൂറ്റാണ്ടിന് ശേഷം പി.എസ്.ജി ഇന്ന് ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടത്തിന് ഇറങ്ങും.
കാല്‍നൂറ്റാണ്ടിന് ശേഷം പി.എസ്.ജി ഇന്ന് ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടത്തിന് ഇറങ്ങും. ജര്‍മന്‍ ക്ലബായ ലീപ്‌സിഷിനെയാണ് ഫ്രഞ്ച് പട നേരിടുക. ഇന്ന് രാത്രി 12.30ന് ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാദിയോ ദേ ലൂസിലാണ് മത്സരം.
ഇറ്റാലിയന്‍ ക്ലബ് അറ്റ്ലാന്റക്കെതിരായിരുന്നു പി.എസ്.ജിയുടെ (2-1) ക്വാര്‍ട്ടര്‍ ജയം. നെയ്മര്‍, ഇകാര്‍ഡി, മാര്‍ക്വിനോസ്, കെയ്ലിയന് എംബാപ്പെ തുടങ്ങിയ താരങ്ങളെല്ലാം കളിച്ചിട്ടും അവസാന 90 മിനിറ്റിനു ശേഷം പിറന്ന രണ്ട് ഗോളിലായിരുന്നു പി.എസ്.ജി സെമിയില്‍ പ്രവേശിച്ചത്. പരുക്ക് മാറി ടീമില്‍ തിരിച്ചെത്തിയ എംബാപ്പെയും ടീമിന് കരുത്ത് പകരുന്നുണ്ട്. സസ്പെൻഷൻ കഴിഞ്ഞ് ഡി മരിയയും തിരിച്ചുവരും. പക്ഷെ ഗോൾകീപ്പർ നവാസ് കളിക്കില്ലെന്നത് പിഎസ്‌ജിക്ക് തലവേദനയാകും.
2009 ല്‍ സ്ഥാപിക്കപ്പെട്ട ലീപ്‌സിഷ് ക്ലബ് കേവലം 11 വര്‍ഷത്തിനുള്ളിലാണ് ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയിരിക്കുന്നത്. ബുണ്ടസ്‌ലിഗയില്‍ മൂന്നാം സ്ഥാനത്തുള്ള ലീപ്‌സിഷ് മികച്ച ഫോമിലാണുള്ളത്. ക്വാര്‍ട്ടറില്‍ ലാലിഗ കരുത്തന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയായിരുന്നു ലെപ്‌സിഷ് സെമിയില്‍ പ്രവേശിച്ചത്. കോച്ച് നാഗിൽസ്മാന്റെ തന്ത്രങ്ങളാണ് അവരെ കൂടുതൽ അപകടകാരികളാക്കുന്നത്.
Adjust Story Font
16