എഫ്.എ കപ്പിൽ വമ്പൻ ജയവുമായി ടോട്ടനവും ചെല്‍സിയും
ചെല്‍സി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് മൊറേകാമ്പ്യയെ തകര്‍ത്തത്
എഫ്എ കപ്പിൽ വമ്പൻ ജയവുമായി ടോട്ടനം ഹോട്ട്സ്പറും ചെല്‍സിയും. മൂന്നാം റൗണ്ടിൽ നോൺ ഡിവിഷൻ ക്ലബായ മറൈനെ നേരിയ്റ്റ ടോട്ടനം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു. ചെല്‍സി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് മൊറേകാമ്പ്യയെ തകര്‍ത്തത്.
ഉയര്‍ന്ന തുക മുടക്കി കൊണ്ടുവന്ന കെയ് ഹാവര്‍ട്ട്സും ടിമോ വെര്‍ണറും ഗോള്‍ വരള്‍ച്ചക്ക് അവസാനമിട്ടു എന്നതാണ് ചെല്‍സിയെ സംബന്ധിച്ച് ഈ കളിയില്‍ പോസിറ്റീവായ കാര്യം. മേസെണ് മൌണ്ടും ഹഡ്സണ്‍ ഒഡോയുമാണ് ചെല്‍സിയുടെ മറ്റു ഗോള്‍ സ്കോറര്‍മാര്‍.
സ്ട്രൈക്കർ കാർലോസ് വിനീഷ്യസിന്റെ ഹാട്രിക്കും ലൂകസ് മൗറയും(32) യുവതാരം ആൽഫി ഡെവിനും(60) ആണ് ടോട്ടനത്തിനായി വലകുലുക്കിയത്.
24, 30, 37 മിനിറ്റുകളിലാണ് വിനീഷ്യസ് ഗോൾ നേടിയത്. ടോട്ടനത്തിനായുള്ള താരത്തിന്റെ ആദ്യ ഹാട്രിക്കാണിത്. 16 വയസും 162 ദിവസവും മാത്രം പ്രായമുള്ള ആൽഫി ഈ ഗോളോടെ ടോട്ടനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ ആയി മാറി.
Adjust Story Font
16