Quantcast

ഹംഗറിയെ കീഴടക്കി ബെല്‍ജിയം ക്വാര്‍ട്ടറില്‍

MediaOne Logo
ഹംഗറിയെ കീഴടക്കി ബെല്‍ജിയം ക്വാര്‍ട്ടറില്‍
X

ഹംഗറിയെ കീഴടക്കി ബെല്‍ജിയം ക്വാര്‍ട്ടറില്‍

തകര്‍പ്പന്‍ ജയത്തോടെ ബെല്‍ജിയം യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍. ഹംഗറിയെ എതിരില്ലാത്ത നാല് ഗോളിനാണ് ബെല്‍ജിയം തോല്‍പിച്ചത്.

തകര്‍പ്പന്‍ ജയത്തോടെ ബെല്‍ജിയം യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍. ഹംഗറിയെ എതിരില്ലാത്ത നാല് ഗോളിനാണ് ബെല്‍ജിയം തോല്‍പിച്ചത്. വെയ്ല്‍സിനെയാണ് ബെല്‍ജിയത്തിന് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്.

കരുത്തന്‍മാര്‍ ഇനി കരുതിയിരിക്കണം. ബെല്‍ജിയം വരവറിയിച്ചിരിക്കുന്നു. ഇറ്റലിയോട് പരാജയപ്പെടുകയും സ്വീഡനോട് കഷ്ടിച്ച് ജയിക്കുകയും ചെയ്ത റെഡ് ഡെവിള്‍സിനെയല്ല ഇന്ന് ഹംഗറിക്കെതിരെ മൈതാനത്ത് കണ്ടത്. കളിമെനഞ്ഞും പാസുകള്‍ നല്‍കിയും ഗോളടിച്ചും നായകന്‍ എഡന്‍ ഹസാര്‍ഡ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ബെല്‍ജിയം ജയിച്ചു കയറിയത് എതിരില്ലാത്ത നാല് ഗോളിന്. ആദ്യ വെടി പൊട്ടിച്ചത് പ്രതിരോധ നിര താരം ആല്‍ഡര്‍വേറെല്‍ഡ്. അടുത്ത ഗോളിന് വേണ്ടി കാത്തിരിക്കേണ്ടി വന്നത് 78ആം മിനിറ്റുവരെ. ലുക്കാകുവിന് പകരക്കാരനായി കളത്തിലിറങ്ങി ഒരു മിനിറ്റ് തികയും മുന്‍പായിരുന്നു ഹസാര്‍ഡിന്‍റെ പാസില്‍ മിഷി ബാറ്റ്‌ഷുവെയിയുടെ ഗോള്‍. തൊട്ടടുത്ത മിനിറ്റില്‍ ഹസാര്‍ഡും ലക്ഷ്യം കണ്ടു. ഹംഗറിയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ അവസാന ആണി അടിച്ചത് യാനിക് കരാസ്കോയായിരുന്നു. മത്സരത്തില്‍ നിര്‍ണ്ണായകമായത് നിറം മങ്ങിയ ലുകാകുവിനെയും മെര്‍ട്ടെന്‍സിനെയും പിന്‍വലിച്ച് ബാറ്റ്ഷുവെയിയെയും കരാസ്കോയെയും ഇറക്കാനുള്ള പരിശീലകന്‍ വില്‍മോട്സിന്‍റെ തീരുമാനം. ആദ്യ പകുതിയിലെ കിരാളിയുടെ ചില സേവുകള്‍ മാത്രമായി ഹംഗറിയുടെ പ്രകടനം ഒതുങ്ങി. ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറയിലെ യുവ താരങ്ങളും മോശക്കാരല്ലെന്ന് ലോകത്തിന് വ്യക്തമായ മത്സരം.

TAGS :

Next Story