ചെല്‍സിക്ക് തോല്‍വി; സിറ്റിക്കും ലിവര്‍പൂളിനും ജയം
ലെസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടരികെ എത്തി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്ക്ക് തോല്‍വി. ദുര്‍ബലരായ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണാണ് ചെല്‍സിയെ അട്ടിമറിച്ചത്. രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ തോല്‍വി. അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ ചെൽസി മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. മത്സരത്തിൽ ഗോൾ നേടിയ ക്രിസ്ത്യൻ പുലിസിച്ചിന്‍റെ പരിക്കാണ് ചെൽസിക്ക് തിരിച്ചടിയായത്. താരത്തിന്‍റെ ഹാംസ്ട്രിങ്ങിനാണ് പരിക്കേറ്റത്. 5-2ന് തോറ്റ മത്സരത്തിൽ ചെൽസിക്ക് വേണ്ടി പുലിസിച്ച് ഒരു ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലിറങ്ങിയ സമയത്താണ് പുലിസിച്ചിന് പരിക്കേറ്റത്.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇതോടെ പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടരികെ സിറ്റി എത്തി. ലീഗിലെ പോയിന്‍റ് പട്ടികയിൽ മുന്നിലുള്ള ടീമുകളിൽ ഒന്നായ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് സിറ്റി വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഫെർണാണ്ടീനോയിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തെങ്കിലും അഗ്വേറോ ഓഫ്സൈഡ് പൊസിഷനിൽ ആയതുകാരണം ആ ഗോൾ നിഷേധിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ തന്നെ മറുവശത്ത് വാർഡിയും ഗോൾ നേടി. പക്ഷെ ആ ഗോളും ഓഫ്സൈഡ് ആയി. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ മെൻഡിയാണ് സിറ്റിക്ക് ലീഡ് നൽകിയത്. ഡിഫൻഡർ മെൻഡി തന്‍റെ വലം കാൽ ഷോട്ടിലൂടെയാണ് ഗോൾ നേടിയത്. പിന്നീട് കളി നിയന്ത്രിച്ച സിറ്റി 74ആം മിനുട്ടിൽ ജീസുസിലൂടെ രണ്ടാം ഗോളും നേടി. സ്റ്റെർലിംഗ് നൽകിയ പാസ് ടച്ച് ചെയ്ത് വലയിൽ എത്തിക്കേണ്ട പണിയെ ജീസുസിന് ഉണ്ടായിരുന്നുള്ളൂ.
ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ആഴ്സണലിനെ. ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തി. ലിവര്‍പൂളിനായി ഡിയഗോ ജോട ഇരട്ടഗോള്‍ നേടിയപ്പോള്‍ മുഹമ്മദ് സലാഹ് ഒരു ഗോള്‍ നേടി.
Adjust Story Font
16