Quantcast

തീക്കളിക്ക് കാരണമായത് ബാറ്ററി, വിശദീകരണവുമായി സാംസങ്

MediaOne Logo

Alwyn

  • Published:

    30 May 2018 11:25 PM GMT

തീക്കളിക്ക് കാരണമായത് ബാറ്ററി, വിശദീകരണവുമായി സാംസങ്
X

തീക്കളിക്ക് കാരണമായത് ബാറ്ററി, വിശദീകരണവുമായി സാംസങ്

സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ തീപിടിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സാംസങ് അധികൃതര്‍ ഇന്ന് പുറത്തുവിടും.

സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായ തോതില്‍ പൊട്ടിത്തെറിക്കാനിടയായതിന് പിന്നിലെ വില്ലന്‍ മോശം ബാറ്ററികളാണെന്ന് കമ്പനി. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ബാറ്ററി നല്‍കുന്ന രണ്ട് കമ്പനികളിലൊന്ന് നല്‍കിയ ബാറ്ററികളാണ് പ്രശ്ന കാരണമെന്ന് സാംസങ് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു കമ്പനിയില്‍ നിന്നുള്ള ബാറ്ററി ഉപയോഗിച്ചുള്ള ഫോണുകളിലും പൊട്ടിത്തെറി തുടര്‍ന്നതോടെയാണ് ഗാലക്സി നോട്ട് 7 വിപണിയില്‍ നിന്നും പൂര്‍ണമായി പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്.

സാംസങിലെ വിദഗ്ധര്‍ക്കൊപ്പം പുറത്തുനിന്നുള്ള ഏജന്‍സിയെകൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് അന്വേഷണം നടത്തിയത്. നോട്ട് 7 വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്നതിനാല്‍ സാംസങിന് 5.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്ക്.

സാംസങിന്റെ വിദഗ്ധരും പുറമേനിന്നുള്ള ഏജന്‍സിയും ചേര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സാംസങ് മൊബൈല്‍ ബിസിനസ് മേധാവി കോ ഡോങ് ജിനിന്റെ സാന്നിധ്യത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പുറത്തുവിട്ടത്. 2017 പകുതിയോടെ നോട്ട് 8 പുറത്തിറക്കുന്നതിന് മുമ്പായി നോട്ട് 7 ന്റെ പരാജയകാരണം സംബന്ധിച്ച് കമ്പനി വിശദീകരിക്കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്ന കാരണം വ്യക്തമാക്കുന്നതിനൊപ്പം തകരാര്‍‍‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും വിദഗ്ധ സംഘം കൈമാറിയിട്ടുണ്ട്..

സാംസങിന് ബാറ്ററി നല്‍കുന്ന കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി മറ്റൊരു കമ്പനിയുടെ ബാറ്ററി ഉപയോഗിച്ചപ്പോഴും തകരാര്‍ പരിഹരിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്നാണ് ലോക വിപണിയില്‍ നിന്ന് നോട്ട് 7 പിന്‍വലിക്കാന്‍ സാംസങ് തീരുമാനിച്ചത്. സാംസങ് ഗാലക്സി നോട്ട് 7 പൊട്ടിത്തെറിക്കുന്നതായുള്ള വ്യാപക പരാതികളെത്തുടര്‍ന്ന് സെപ്തംബറിലാണ് ഉത്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇത്തരത്തില്‍ 2.5 മില്യണ്‍ നോട്ട് 7 ഫോണുകള്‍വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇത് ടെക് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായാണ് വിലയിരുത്തുന്നത്.

Next Story