Quantcast

അന്ന് വിവാദങ്ങളില്‍, ഇന്ന് ശതകോടീശ്വരന്‍; സ്പ്രിൻക്ലർ കമ്പനിയുടെ മൂല്യം 37,850 കോടി രൂപ

കേരളത്തിൽ സ്പ്രിൻക്ലർ വിവാദങ്ങളിൽ ഉൾപ്പെട്ടതോടെയാണ് മലയാളികൾക്ക് സ്പ്രിൻക്ലർ എന്ന ഡാറ്റാ കമ്പനിയെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    27 Jun 2021 11:00 AM GMT

അന്ന് വിവാദങ്ങളില്‍, ഇന്ന് ശതകോടീശ്വരന്‍;   സ്പ്രിൻക്ലർ കമ്പനിയുടെ മൂല്യം 37,850 കോടി രൂപ
X

കോവിഡിന്‍റെ ഒന്നാം തരംഗത്തിൽ കേരളത്തിൽ കോവിഡ് ഡാറ്റാ വിശകലനവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പെട്ട സ്പ്രിൻക്ലർ കമ്പനിയുടെ സ്ഥാപകൻ ഇനി ശതകോടീശ്വരൻ.

ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് സ്പ്രിൻക്ലർ കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ രാജി തോമസ് ശതകോടീശ്വരനായത്. നിലവിലെ ഓഹരി നിലവാരമനുസരിച്ച് 510 കോടി ഡോളർ (ഏകദേശം 37,850 കോടി രൂപ) ആണ് കമ്പനിയുടെ മൂല്യം. ഇതിൽ 125 കോടി ഡോളറിന്റെയെങ്കിലും (9,200 കോടി രൂപ) ഓഹരി രാജിയുടേതാണ്. വെറും 12 വർഷം കൊണ്ടാണ് സ്പ്രിൻക്ലർ ഈ നേട്ടം സ്വന്തമാക്കിയത്.

ലിസ്റ്റ് ചെയ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഓഹരിവിലയിൽ 28 ശതമാനത്തിന്റെ വർധനയുണ്ടായി. ആദ്യ പൊതു വിൽപ്പനയിൽ (ഐപിഒ) ഓഹരിയൊന്നിന് 16 ഡോളറായിരുന്നു മൂല്യമെങ്കിൽ ഇന്നലെയത് 20.54 ഡോളറായി.

ആമസോൺ, മൈക്രോസോഫ്റ്റ്, നൈക്കി, ഹോണ്ട, സിസ്‌കോ ഉൾപ്പെടെ വമ്പൻ കമ്പനികളുടെ സമൂഹമാധ്യമ വിലയിരുത്തൽ, ഉപഭോക്തൃ പരിപാലനം എന്നിങ്ങനെയുള്ള സേവനങ്ങൾക്കായി സ്പ്രിൻക്ലർ ഉപയോഗിക്കുന്നുണ്ട്.

പോണ്ടിച്ചേരി എൻജിനീയറിങ് കോളജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്ത ശേഷം 1996ൽ ടി.സി.എസിൽ ജോലി ചെയ്യുന്നതിനിടെയാണ് രാജി തോമസ് യുഎസിലെത്തുന്നത്. എറ്റി ആൻഡ് ടി, ബെൽ ലാബ്‌സ് എന്നിവയിൽ കൺസൽറ്റന്റായിരുന്നു. പിന്നീട് ബിഗ്ഫൂട് ഇന്ററാക്ടീവ് എന്ന ഇ-മെയിൽ മാർക്കറ്റിങ് കമ്പനി തുടങ്ങി.ഇത് അലിയൻസ് ഡേറ്റ എന്ന കമ്പനി വാങ്ങിയതോടെ എപ്‌സിലോൺ ഇന്ററാക്ടീവ് എന്നായി പേര്.

2008 വരെ എപ്‌സിലോണിൽ തുടർന്ന ശേഷമാണ് 2009ൽ സ്പ്രിൻക്ലർ ആരംഭിക്കുന്നത്. സ്വന്തം വീടായിരുന്ന സ്പ്രിൻക്ലറിന്റെ ആദ്യ ഓഫിസ്. ആർ.എസ്. വിമൽ സംവിധാനം ചെയ്ത 'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളുമാണ് രാജി. കേരളത്തിൽ സ്പ്രിൻക്ലർ വിവാദങ്ങളിൽ ഉൾപ്പെട്ടതോടെയാണ് മലയാളികൾക്ക് സ്പ്രിൻക്ലർ എന്ന ഡാറ്റാ കമ്പനിയെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കുന്നത്. അന്ന് കോവിഡ് ഡാറ്റാ സ്വകാര്യ കമ്പനിക്ക് നൽകുവെന്ന് ആരോപണത്തിൽ സർക്കാർ പ്രതിരോധത്തിലായതോടെ സ്പ്രിൻക്ലറുമായുള്ള കരാറിൽ നിന്ന് സർക്കാർ പിന്മാറുകയായിരുന്നു.

TAGS :

Next Story