കുവൈത്ത് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി ജയിൽ മോചിതനായി
കുവൈത്ത് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി ജയിൽ മോചിതനായി
കാസർകോട് മീനാപ്പീസ് സ്വദേശി ചേലക്കാടത്ത് റാഷിദാണ് ജയില്‍ ശിക്ഷ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്
സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി മയക്കുമരുന്ന് കേസില്‍ അകപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി ജയിൽ മോചിതനായി . കാസർകോട് മീനാപ്പീസ് സ്വദേശി ചേലക്കാടത്ത് റാഷിദാണ് ജയില്‍ ശിക്ഷ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
അബ്ബാസയിലെ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനായിരുന്ന റാഷിദ് 2014 ജൂൺ 25ന് അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ ലഗേജിൽനിന്ന് നിരോധിത ഗുളികളടങ്ങിയ പൊതി കണ്ടെടുത്തത്. തുടർന്ന് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ക്രിമിനൽ കോടതി അഞ്ചുവർഷം തടവും 5000 ദീനാർ പിഴയും വിധിച്ചു. അപ്പീൽ കോടതി പിന്നീട് ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. റാഷിദ് നിരപരാധിയാണെന്നും ചതിയിൽപെട്ടതാണെന്നും ബോധ്യപ്പെട്ട സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ജനകീയ സമിതി രൂപവത്കരിച്ച് മോചനത്തിനായി ശ്രമിച്ചിരുന്നു സമിതി റാഷിദിനായി അഭിഭാഷകനെ വെച്ചിരുന്നെങ്കിലും ശിക്ഷ ഒഴിവാക്കിക്കൊടുക്കാൻ സാധിച്ചില്ല. മയക്കുമരുന്നായി ഉപയോഗിക്കുന്ന വേദനസംഹാരി ഗുളികകളാണ് റാഷിദില്‍നിന്ന് അധികൃതർ പിടികൂടിയത്. ഗുളികകള്‍ കൈമാറിയ സുഹൃത്തിനെയും എത്തിക്കാൻ ആവശ്യപ്പെട്ട കുവൈത്തിലെ സുഹൃത്തിനെയും റാഷിദിന്റെ മാതാവിന്റെ പരാതിൽ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
Adjust Story Font
16