വിമാനങ്ങളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിലക്കിന് പിന്നില്‍ അമേരിക്കയുടെ കച്ചവട താൽപര്യം
വിമാനങ്ങളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിലക്കിന് പിന്നില്‍ അമേരിക്കയുടെ കച്ചവട താൽപര്യം
സുരക്ഷാ കാരണം മുൻനിർത്തിയാണ് കഴിഞ്ഞ ദിവസം മുതൽ ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് ഇലക്ട്രോണിക്സ് ഉപകരണ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം
പശ്ചിമേഷ്യൻ നഗരങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിക്കു പിന്നിൽ അമേരിക്കയുടെ കച്ചവട താൽപര്യമാണെന്ന് വിലയിരുത്തൽ. സുരക്ഷാ കാരണങ്ങളുടെ പേരിൽ മുസ്ലിം രാജ്യങ്ങളിലെ വിമാന കമ്പനികളുടെ സർവീസുകൾക്ക് മാത്രം ഉപാധികൾ നിർണയിച്ചതാണ് സംശയം ബലപ്പെടുത്തുന്നത്.
സുരക്ഷാ കാരണം മുൻനിർത്തിയാണ് കഴിഞ്ഞ ദിവസം മുതൽ ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് ഇലക്ട്രോണിക്സ് ഉപകരണ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ ദുബൈ ഉൾപ്പെടെയുള്ള അറബ് നഗരങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന അമേരിക്കയുടെയും യൂറോപ്യൻ കമ്പനികളുടെയും വിമാനങ്ങളിൽ ഇലക്േട്രാണിക്സ് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നു. പല അറബ് മാധ്യമങ്ങളും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലും പിടിമുറുക്കിയ ഗൾഫ് വിമാന കമ്പനികളുടെ സ്വാധീനം ദുർബലപ്പെടുത്താനുള്ള നീക്കം തന്നെയാണ് പിന്നിലെന്ന ധാരണയും ബലപ്പെടുയാണ്.
അമേരിക്കയിൽ എമിറേറ്റ്സ് എയർലൈൻസിെൻറയും മറ്റും സർവീസുകൾക്ക് നിയന്ത്രണം വേണമെന്ന ആവശ്യവുമായി നേരത്തെ യുനൈറ്റഡ്, ഡെൽറ്റ എയർലൈൻസുകൾ രംഗത്തുണ്ട്. .എസിലെ പതിനയ്യായിരത്തോളം സർക്കാർ ജീവനക്കാരുെട യാത്രകൾ എമിറേറ്റ്സ് മുഖേനയാക്കാനുള്ള തീരുമാനവും എതിർപ്പിനിടയാക്കിയ ഘടകമാണ്. ഒടുവിൽ നിയമ പോരാട്ടത്തിലൂടെയാണ് എമിറേറ്റ്സും ഖത്തർ എയർവേസും യു.എസ് വിമാന കമ്പനികളുടെ നീക്കം പൊളിച്ചത്. എന്നാൽ ട്രംപ് അധികാരത്തിൽ വന്നതോടെ യു.എസ് വിമാന കമ്പനികൾ വീണ്ടും സജീവമായി. തുടർന്നാണ് ദുബൈ ഉൾെപ്പടെ പശ്ചിമേഷ്യൻ നഗരങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ ലാപ്‌ടോപ്, ക്യാമറ, ഐപാഡ് തുടങ്ങിയ ഉപകരണങ്ങള്‍ വിമാനയാത്രയില്‍ ഹാന്‍ഡ് ബാഗേജില്‍ ഉൾപ്പെടുത്തരുതെന്ന നിർദേശം വരുന്നത്. താൽക്കാലികം മാത്രമായിരിക്കും വിലക്ക് എന്നായിരുന്നു സൂചന. എന്നാൽ പെെട്ടന്നൊന്നും വിലക്ക് പിൻവലിക്കില്ലെന്നാണ് വിവരം. യു.എസ് നടപടി വന്നതോടെ ഇന്ത്യയിൽ നിന്നും മറ്റും അമേരിക്കയിലേക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാരാണ് ഗൾഫ് വിമാന കമ്പനികളെ കൈവിട്ടു.
ഗൾഫ് മേഖലയിലെ പ്രധാന വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, സൗദിയ എന്നിവക്ക് ഇതുമൂലം ഉണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും. ബിസിനസ് പ്രമുഖർക്കും മറ്റും തങ്ങളുടെ ഓഫീസ് ആവശ്യങ്ങൾക്ക് ദീർഘയാത്രയിൽ ലാപ്ടോപ്പ് ഉപയോഗം നിർബന്ധമാണെന്നിരിക്കെ, ഗൾഫ് വിമാന കമ്പനികൾ ധർമസങ്കടത്തിലാണ്.
അമേരിക്കയും അറബ് ലോകവും തമ്മിലെ ബന്ധം കൂടുതൽ തകരുന്നതിലാകും ഇത്തരം ഏകപക്ഷീയ നടപടികൾ അവസാനിക്കുകയെന്ന മുന്നറിയിപ്പാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്.
Adjust Story Font
16