സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കും കോടിയേരിക്കും വിമര്‍ശം
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കും കോടിയേരിക്കും വിമര്‍ശം
മക്കളുടേയും ബന്ധുക്കളുടേയും അനാവശ്യ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കരുതെന്ന്....
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഒളിയമ്പ്. മക്കളുടേയും ബന്ധുക്കളുടേയും അനാവശ്യ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് സംസ്ഥാന കമ്മിറ്റിയിൽ ഒരംഗം വിമർശം ഉന്നയിച്ചു. മന്ത്രിമാർക്കെതിരേയും സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോർട്ടിൽ വിമർശമുണ്ട്.
22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടിന്റെ ചർച്ചക്കിടെയാണ് മന്ത്രിമാർക്കെതിരേയും, കോടിയേരിക്കെതിരേയും വിമർശമുണ്ടായത്. കോടിയേരിക്കെതിരെ കണ്ണൂരിൽ നിന്നുള്ള സംസ്ഥാന സമിതി അംഗം തന്നെയാണ് വിമർശം ഉന്നയിച്ചത്.
മക്കളുടേയും, ബന്ധുക്കളുടേയും അനാവശ്യ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കരുത് എന്ന് പറഞ്ഞ അംഗം, അങ്ങനെ അല്ലാതെ വരുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്ന് നിങ്ങൾ കാണുന്നുണ്ടല്ലോ എന്നും ചോദിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശമുണ്ട്. പാലക്കാട് പ്ലീനത്തിന്റെ തീരുമാനങ്ങൾ പൂർണ്ണമായും നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. സ്വഭാവ ദൃഷ്യവും, ധൂർത്തും പാർട്ടി അംഗങ്ങൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Adjust Story Font
16