Quantcast

രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു, ആ കുട്ടിയുടെ അവസ്ഥ എന്താകുമെന്ന് അറിയില്ല: അധിക്ഷേപവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍

രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍

MediaOne Logo

Web Desk

  • Published:

    1 April 2019 6:10 PM GMT

രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു, ആ കുട്ടിയുടെ അവസ്ഥ  എന്താകുമെന്ന് അറിയില്ല: അധിക്ഷേപവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍
X

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. രമ്യ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ ഇനി എന്താകുമെന്ന് അറിയില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അധിക്ഷേപം.

മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് അധിക്ഷേപം. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചാരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അധിക്ഷേപം. എ വിജയാരാഘവന്റെ പ്രസംഗം കഴിഞ്ഞ് മിനിറ്റുകള്‍ക്ക് ശേഷം വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. പ്രസംഗം തെരഞ്ഞെടുപ്പില്‍ സജീവമായി നിലനിര്‍ത്താനാണ് യു.ഡി.എഫ് നീക്കം. നിയമപരമായി നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story