പി.വി അൻവറിന്റെ പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതെന്ന് സി.പി.ഐ
സി.പി.ഐ മുസ്‍ലിം ലീഗിന് തുല്യമാണെന്നും സി.പി.ഐ നേതാക്കൾ തന്നെ ദ്രോഹിച്ചെന്നുമായിരുന്നു അന്‍വറിന്റെ പ്രസ്താവന.
സി.പി.ഐക്കെതിരായ പി.വി അൻവർ എം.എല്‍.എയുടെ പരാമർശങ്ങൾക്കെതിരെ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷ വിമർശനം. അൻവറിന്റെ പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതതാണെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ചയാകും.
വയനാട് ഇടത് സ്ഥാനാർഥി പി.പി സുനീറിനെതിരായ ആരോപണങ്ങളും യോഗത്തിൽ ചർച്ചയായി. മുന്നണി മര്യാദക്ക് നിരക്കാത്ത പ്രവർത്തനങ്ങളാണ് അൻവറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും വിമർശനമുയർന്നു. മാനനഷ്ടക്കേസ് കൊടുക്കണമെന്നും അൻവറിന്റെ പരാമർശങ്ങൾക്ക് പരസ്യ മറുപടി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തിൽ സംസ്ഥാന എക്സിക്യൂട്ടീവിന് ശേഷം അന്തിമ തീരുമാനമെടുത്താൽ മതിയെന്നാണ് തീരുമാനം.
സി.പി.ഐ തന്നെ എല്ലാ കാലത്തും ഉപദ്രവിച്ചെന്നും ലീഗും സി.പി.ഐയും ഒരുപോലെയാണെന്നും മീഡിയവണ്‍ വ്യൂപോയിന്റിലാണ് പി.വി അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചത്.
Adjust Story Font
16