തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍
തിരുവനന്തപുരം വെഞ്ഞാറമൂട് യുവതിയെ കൊന്ന് കുഴിച്ചു മൂടി. വാലിക്കുന്ന് സ്വദേശിനി സിനിയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ചോ കഴുത്ത് ഞെരിച്ചോ ആകാം കൊലപാതകമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സിനിയുടെ ഭര്‍ത്താവ് കുട്ടനായി പൊലീസ് തെരച്ചില്‍ ഊര്‍ജതമാക്കി. കഴിഞ്ഞ ഞായറാഴ്ച കൊലപാതകം നടന്നുവെന്നാണ് പൊലീസ് അനുമാനം. അന്നേ ദിവസം സിനിയെ പിതാവ് മര്‍ദിക്കുന്നത് കണ്ടതായി കൊല്ലപ്പെട്ട സിനിയുടെ മകന്‍ പൊലീസിന് മൊഴി നല്‍കി.
സിനിയുടെ സഹോദരന്‍ രാജേഷാണ് മൃതദേഹം വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയത്. വീടിന് സമീപത്തായി അഞ്ചടി താഴ്ചയിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം കുട്ടന്‍ ഇന്നലെ ഉച്ചയോടെ ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കുട്ടന്‍ നേരത്തെയും സിനിയെ മര്‍ദിക്കാറുള്ളതായി പിതാവ് പറഞ്ഞു.
നേരത്തെ ആസിഡ് ആക്രമണത്തിന് ഇരയായ കുട്ടന് 50 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു. ഈ സംഭവത്തിന ശേഷം ഇയാള്‍ കടുത്ത ക്രിമിനല്‍ വാസന കാണിച്ചിരുന്നതായാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
Adjust Story Font
16