Quantcast

തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ കൊലപാതകം; പിതാവ് ബിജുവിന്‍റെ മരണവും കൊലപാതകമാണോയെന്ന് സംശയം

സുഹൃത്ത് അരുണ്‍ ആനന്ദിന്‍റെ നിര്‍ദ്ദേശപ്രകാരം ഭാര്യ അഞ്ജന ബിജുവിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നോ എന്നാണ് സംശയം

MediaOne Logo

  • Published:

    28 Oct 2020 1:46 AM GMT

തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ കൊലപാതകം; പിതാവ് ബിജുവിന്‍റെ മരണവും കൊലപാതകമാണോയെന്ന് സംശയം
X

തൊടുപുഴയില്‍ ഏഴ് വയസുകാരനെ ഭിത്തിയിലടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും സുഹൃത്തിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കുട്ടിയുടെ അച്ഛന്‍ ബിജുവിന്‍റെ മരണവും കൊലപാതകമാണോയെന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ വെള്ളിയാഴ്ച ബിജുവിന്‍റെ മൃതശരീരം റിപോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു.

ബിജുവിന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് എം ഡി ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. സുഹൃത്ത് അരുണ്‍ ആനന്ദിന്‍റെ നിര്‍ദ്ദേശപ്രകാരം ഭാര്യ അഞ്ജന ബിജുവിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നോ എന്നാണ് സംശയം. അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് അമ്മ കുടിക്കാന്‍ പാല്‍ നല്‍കിയിരുന്നു എന്ന് ഇളയ മകന്‍ മൊഴി നല്‍കിയിരുന്നു.

ബിജുവിന്‍റെ മൂത്തമകനെ ഭിത്തിയിലടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന അരുണിനെ വിയ്യൂര്‍ ജിയിലിലും അഞ്ജനയെ മൂവാറ്റുപുഴയിലെ വീട്ടിലും വച്ചാണ് ചോദ്യം ചെയ്തത്.

എന്നാല്‍ മരണ കാരണം ഹൃതയാഘാതമാണെന്നാണ് ഇരുവരും ഇടുക്കി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. 2018 മെയ് 23നാണ് ബിജു മരിച്ചത്. ഭര്‍ത്താവ് മരിച്ച് മാസങ്ങള്‍ക്കകം അഞ്ജന കുട്ടികളെയും കൂട്ടി സുഹൃത്ത് അരുണിന്‍റെ കൂടെ താമസം ആരംഭിക്കുകയായിരുന്നു. അരുണിന്‍റെ ക്രൂര പീഡനത്തിനിരയായ മൂത്തമകന്‍ 2019 ഏപ്രില്‍ ആറിനാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ബിജുവിന്‍റെ കുഴിമാടം തുറന്ന് മൃതശരീരം റിപോസ്റ്റ്‍മോര്‍ട്ടം നടത്തിയിരുന്നു. ഫോറന്‍സിക് പരിശോധന ഫലം കൂടി ലഭിച്ചതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

TAGS :

Next Story