അജ്മാനില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ശ്വാസംമുട്ടിച്ച് കൊന്നു; പ്രവാസിയായ പിതാവ് നാടുവിട്ടു

കൊലപാതത്തിന് പിന്നില്‍ കുടുംബനാഥന്‍. പ്രതി സ്വദേശത്തേക്ക് കടന്നതായി പൊലീസ്

Update: 2019-12-31 18:31 GMT
Advertising

അജ്മാനില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ശ്വാസംമുട്ടിച്ച് കൊന്ന് പ്രവാസിയായ പിതാവ് നാടുവിട്ടു. 16 വയസും 13 വയസുമുള്ള മക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ മൂന്ന് വയസുകാരിയെ പൊലീസ് അബോധാവസ്ഥയില്‍ കണ്ടെത്തി. കൊലനടത്തിയ ഏഷ്യക്കാരനായ പിതാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

അജ്മാനിലെ റാശിദിയ്യയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മകളുടെ കുടുംബത്തെ ബന്ധപ്പെടാനാകുന്നില്ല എന്ന ഗൃഹനാഥയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം നടത്തിയിരുന്നു. ഫ്ലാറ്റില്‍ 32 കാരിയായ അമ്മയുടെയും 16 വയസും 13 വയസും പ്രായമുള്ള പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തി. തുണി കഴുത്തില്‍ ചുറ്റി കൊന്ന നിലയില്‍ വിവിധ മുറികളിലാണ് മൃതദേഹങ്ങള്‍ കണ്ടത്. അവശയായ നിലയില്‍ മൂന്ന് വയസുകാരിയെയും കണ്ടെത്തി. വീടിനകത്ത് മല്‍പിടുത്തം നടന്ന ലക്ഷണങ്ങളുണ്ട്. കുടുംബനാഥന്‍ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു. കൊലനടത്തിയ ശേഷം ഇയാള്‍ സ്വദേശത്തേക്ക് വിമാനം കയറി എന്നാണ് വിവരം. കൊല്ലപ്പെട്ടവര്‍ ഏതുരാജ്യക്കാരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുടുംബത്തില്‍ നേരത്തേ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി.

Tags:    

Similar News