പൂരാവേശത്തില്‍ തൃശൂര്‍
ഘടക പൂരങ്ങളിൽ കണിമംഗലം ശാസ്താവ് ആദ്യമെത്തി. രാവിലെ എട്ടിന് വടക്കുംനാഥനെ വണങ്ങി. പിന്നാലെ മറ്റ് ഘടക ക്ഷേത്രങ്ങളുടെ ചെറുപൂരങ്ങളും എത്തി. 11 മണിയോടെ തിരുവമ്പാടിയുടെ പഞ്ചവാദ്യം.
Update: 2019-05-13 07:35 GMT
പൂര തിമിർപ്പിലാണ് തൃശൂർ നഗരം. പതിനായിരക്കണക്കിന് പൂര പ്രേമികളാണ് ഇപ്പോൾ തന്നെ പൂരനഗരിയില്‍ എത്തിയിട്ടുള്ളത്. കനത്ത സുരക്ഷക്ക് നടുവിലാണ് ഇത്തവണ പൂരമെങ്കിലും പൂര പ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവില്ല.
ഘടക പൂരങ്ങളിൽ കണിമംഗലം ശാസ്താവ് ആദ്യമെത്തി. രാവിലെ എട്ടിന് വടക്കുംനാഥനെ വണങ്ങി. പിന്നാലെ മറ്റ് ഘടക ക്ഷേത്രങ്ങളുടെ ചെറുപൂരങ്ങളും എത്തി. 11 മണിയോടെ തിരുവമ്പാടിയുടെ പഞ്ചവാദ്യം.
12 മണിക്ക് പാറമേക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അകമ്പടിയായി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ചെമ്പട മേളം. രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം. 250 വാദ്യകലാകാരന്മാർ അണിനിരക്കും. വൈകീട്ടോടെ കുടമാറ്റം. കാഴ്ചകൾ ഇനിയും ഏറെയാണ് പൂര നഗരിയിൽ.